തൊണ്ടിമുതല്‍ എവിടെയെന്ന് കോടതി, 10 കിലോ ഭാംഗും 9 കിലോ കഞ്ചാവും എലി തിന്നെന്ന് പൊലീസ് റിപ്പോര്‍ട്ട്

ആറ് വര്‍ഷം മുമ്പാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 10 കിലോ ഭാഗും ഒമ്പത് കിലോ കഞ്ചാവും കാണാതായതില്‍ എലികളെ കുറ്റപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറ് വര്‍ഷം മുമ്പാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

പ്രതീകാത്മക ചിത്രം
'ബംഗാള്‍ ഭരിക്കുന്നത് 'തൃണമൂല്‍ സിന്‍ഡിക്കേറ്റ്',അഴിമതിക്കാരായ നേതാക്കളുടെ അക്രമങ്ങള്‍ക്ക് ലൈസന്‍സും'

മയക്കുമരുന്ന് പൊലീസ് സ്റ്റേഷന്റെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് എലികള്‍ പൂര്‍ണമായും നശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018 ഡിസംബര്‍ 14 ന് 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവുമായി ശംഭുപ്രസാദ് അഗര്‍വാളിനെയും മകനെയും രാജ്ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ജയപ്രകാശ് പ്രസാദിനോട് പിടിച്ചെടുത്ത ഭാംഗും കഞ്ചാവും ഏപ്രില്‍ ആറിന് കോടതിയില്‍ ഹാജരാക്കാന്‍ വിചാരണ വേളയില്‍ കോടതി ഉത്തരവിട്ടിരുന്നു. കണ്ടുകെട്ടിയ വസ്തുക്കള്‍ പൊലീസിന് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ തന്റെ കക്ഷിയെ കള്ളക്കേസില്‍ പെടുത്തിയെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com