കോയമ്പത്തൂരില്‍ കമല്‍ഹാസന്‍; സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമാകുമോ?; തമിഴ്‌നാട്ടില്‍ സീറ്റ് ചര്‍ച്ച

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാകും ജനവിധി തേടുക.
കമല്‍ഹാസന്‍
കമല്‍ഹാസന്‍എക്‌സ്പ്രസ്

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ ഹാസന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കോയമ്പത്തൂരില്‍ നിന്നോ ചെന്നൈയില്‍ നിന്നോ ആയിരിക്കും മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്റെ പാര്‍ട്ടി ഇതിനകം ഭരണകക്ഷിയായ ഡിഎംകെയുമായി സഖ്യത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാകും ജനവിധി തേടുക.

നിലവില്‍ കോയമ്പത്തൂര്‍ സീറ്റ് ഡിഎംകെ സഖ്യകക്ഷിയായ സിപിഎമ്മിന്റെതാണ്. ചെന്നൈ നോര്‍ത്ത്, സൗത്ത് സെന്റര്‍ മണ്ഡലങ്ങള്‍ പ്രതിനിധീകരിക്കുന്നത് ഡിഎംകെയാണ്. ഡോ. കലാനിധി വീരസ്വാമി, ഡോ. തമിഴച്ചി തങ്കപാണ്ഡ്യനും ദയാനിധി മാരനുമാണ് നിലവിലെ അംഗങ്ങള്‍.

കോയമ്പത്തൂരില്‍ കമല്‍ മത്സരിക്കുകയാണെങ്കില്‍ സഖ്യകക്ഷിയായ സിപിഎമ്മുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. എന്നാല്‍ ചെന്നൈയിലെ മൂന്ന് സീറ്റുകളില്‍ ഡിഎംകെയ്ക്ക് തീരുമാനിക്കാമെന്നുള്ളതിനാല്‍ അതില്‍ ഏതെങ്കിലും ഒന്നിലാകും മത്സരിക്കാനുള്ള സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മൂന്നിടത്തും മത്സരിക്കുന്നത് ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളാണെന്നതും ശ്രദ്ധേയമാണ്. ഇവരിലൊരാളെ മാറ്റി കമലിന് സീറ്റ് നല്‍കുമോയെന്നതും ഉറപ്പില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് മത്സരിച്ച കമല്‍ഹാസന്‍ നേരിയ വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത്. വാനതി ശ്രീനിവാസന്‍ 1540 വോട്ടുകള്‍ക്കാണ് ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതിമയ്യം സ്ഥാനാര്‍ഥി കോയമ്പത്തൂരില്‍ ഒന്നരലക്ഷത്തിനടുത്ത് വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. നിലവില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായ സിപി രാധാകൃഷ്ണന്‍ 3,92,007 വോട്ടുകള്‍ നേടിയിരുന്നു. സിപിഎം സ്ഥാനാര്‍ഥി പിആര്‍ നടരാജന്‍ 5,77,150 വോട്ടുകള്‍ ലഭിച്ചു. ഡിഎംകെ പിന്തുണ ലഭിച്ചാല്‍ കോയമ്പത്തൂരില്‍ കമല്‍ഹാസന് അനായാസം ജയിക്കാനാകുമെന്നാണ് മക്കള്‍നീതിമയ്യത്തിന്റെ വിലയിരുത്തല്‍.

കമല്‍ഹാസന്‍
ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയത് എന്തുകൊണ്ട്? സുപ്രീം കോടതി വിധിയിലെ വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com