ഭാര്യമാർ തമ്മിൽ തർക്കം; 55കാരന് രണ്ട് മതാചാരപ്രകാരം സംസ്കാരം

തീര്‍പ്പാക്കിയത് മദ്രാസ് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

ചെന്നൈ: രണ്ട് വിവാഹം കഴിച്ച ആൾക്ക് രണ്ട് മതാചാരപ്രകാരം സംസ്കാര ചടങ്ങുകൾ. തമിഴ്നാട്ടിലെ ശിവ ​ഗം​ഗ ജില്ലയിലെ കാരക്കുടി സ്വദേശി അൻവർ ഹുസൈന്റെ (ബാലസുബ്രഹ്മണ്യൻ 55) സംസ്കാരമാണ് ഹൈന്ദവ, ഇസ്ലാം മതാചാരമനുസരിച്ചുള്ള ചടങ്ങുകളോടെ നടത്തിയത്.

ഇയാളുടെ ആദ്യ ഭാര്യ ശാന്തി, രണ്ടാം ഭാര്യ ഫാത്തിമ എന്നിവർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ചടങ്ങുകൾ രണ്ട് രീതിയിൽ നടത്താൻ മ​ദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഉത്തരവിട്ടത്.

സർക്കാർ ബസ് ഡ്രൈവറായിരുന്ന ബാലസുബ്രഹ്മണ്യൻ 2019ൽ ആദ്യ ഭാര്യ ശാന്തിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. എന്നാൽ ശാന്തിയുടെ അപ്പീലിൽ കോടതി വിവാഹ മോചനം റദ്ദാക്കി. അതിനിടെ ബാലസുബ്ര​ഹ്മണ്യൻ മതം മാറി ഫാത്തിമയെ വിവാഹം കഴിച്ചിരുന്നു. അൻവർ ഹുസൈൻ എന്ന പേരും സ്വീകരിച്ചു. ഫെബ്രുവരി 17നാണ് ഇയാൾ മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിയമം അനുസരിച്ച് താനാണ് ഭാര്യയെന്നു കാണിച്ചു ശാന്തി പൊലീസിനെ സമീപിച്ചു. ഫാത്തിമയും അവകാശവാ​ദം ഉന്നയിച്ചതോടെ മൃതദേഹം കാരക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു.

ശാന്തിയുടെ ഹർജി ഹൈക്കോടതി മധുര ബഞ്ച് അടിയന്തരമായി പരി​ഗണിച്ചു. മൃത​ദേഹം ആദ്യം ശാന്തിക്ക് വിട്ടുനൽകാനും അവരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകൾ പൂർത്തിയാക്കി അര മണിക്കൂറിനു ശേഷം ഫാത്തിമയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. ഇസ്ലാം മതാചാര പ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം അടക്കം ചെയ്യാനും കോടതി നിർദ്ദേശം നൽകി. സർക്കാർ ആനുകൂല്യങ്ങൾ ചർച്ചയിലൂടെ വീതം വയ്ക്കാനും ധാരണയായി.

പ്രതീകാത്മക ചിത്രം
അധിക്ഷേപം മാത്രമാണ് കോണ്‍ഗ്രസ് അജണ്ട; കൂടുതല്‍ ചളി വാരിയെറിയുന്തോറും മഹത്വമുള്ള 370 താമരകള്‍ വിരിയും; മോദി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com