വെടിയുതിര്‍ത്തത് 35 തവണ; കാറിലിരുന്ന് ഉറങ്ങിയ മദ്യ വ്യാപാരിയെ വെടിവെച്ചു കൊന്നു

മദ്യവ്യാപാരിയായ സുന്ദര്‍, ഹരിയാനയിലെ സരഗതല്‍ ഗ്രാമത്തില്‍നിന്നുള്ളയാളാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്:ഹരിയാനയിലെ ധാബയില്‍ പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിയെ വെടിവച്ചുകൊന്നു. രാവിലെ 8.30ന് ഹരിയാനയിലെ മുര്‍താലിലെ ഗുല്‍ഷന്‍ ധാബയിലായിരുന്നു സംഭവം. സുന്ദര്‍ മാലിക് (38) എന്നയാളാണ് കൊല്ലപ്പെട്ടത്. മദ്യവ്യാപാരിയായ സുന്ദര്‍, ഹരിയാനയിലെ സരഗതല്‍ ഗ്രാമത്തില്‍നിന്നുള്ളയാളാണ്.

പ്രതികള്‍ 35 തവണ വെടിയുതിര്‍ത്തതായാണു പൊലീസ് നല്‍കുന്ന വിവരം.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായുള്ള കൊലപാതകമല്ലെന്നാണു പൊലീസിന്റെ നിഗമനം. എട്ടംഗ സംഘം അന്വേഷണം ആരംഭിച്ചതായും കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതീകാത്മക ചിത്രം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തും: ബിജെപി എംപി അനന്ദ് കുമാര്‍

രണ്ടുപേര്‍ ചേര്‍ന്നാണു വ്യാപാരിയെ ആക്രമിച്ചത്. പ്രതികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തതോടെ സുന്ദര്‍ എസ്‌യുവിയില്‍നിന്നു വീഴുകയായിരുന്നു. ആക്രമണകാരികളില്‍ ഒരാളെ നിലത്തേക്കിട്ടു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടാമത്തെയാള്‍ നിരവധി തവണ വെടിവച്ചതോടെ സുന്ദറിന് ചെറുത്തുനില്‍ക്കാനായില്ല. ധാബയുടെ ഉടമയാണു സംഭവം പൊലീസില്‍ അറിയിക്കുന്നത്.

കാറില്‍ സഞ്ചരിക്കവേ ഹരിയാനയില്‍ ഐഎന്‍എല്‍ഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകമാണു മറ്റൊരു കൊലപാതകം സംഭവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com