ഇനി ഓൺലൈൻ വ്യാപാരവും നിയന്ത്രിക്കപ്പെടും; ഇവ അറിഞ്ഞിരിക്കണം

സൂപ്പർ ഓഫറുകൾ നിറഞ്ഞ ഓൺലൈൻ വ്യാപാരത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോകുന്നതയാണ് പുതിയ റിപ്പോർട്ടുകൾ
ഇനി ഓൺലൈൻ വ്യാപാരവും നിയന്ത്രിക്കപ്പെടും; ഇവ അറിഞ്ഞിരിക്കണം

ന്യൂഡൽഹി: പുറത്തിറങ്ങാതെ തന്നെ ഉപ്പു തൊട്ട് കർപ്പൂരം വരെ ഓൺലൈൻ വഴി വാങ്ങുന്ന ശീലം നമുക്കുണ്ട്. സമീപ കാലത്ത് ഓൺലൈൻ ഷോപിങ് നടത്തുന്ന മലയാളികളുടെ എണ്ണത്തിലും വർധനവുണ്ടായിരുന്നു. എന്നാൽ‍ സൂപ്പർ ഓഫറുകൾ നിറഞ്ഞ ഓൺലൈൻ വ്യാപാരത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോകുന്നതയാണ് പുതിയ റിപ്പോർട്ടുകൾ. 

2019 ൽ പ്രാബല്യത്തിലാകും വിധം  കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വ്യവസ്ഥകൾ ഇ വിപണിയിലെ വമ്പൻ ഓഫറുകൾ‌ക്ക് അന്ത്യം കുറിക്കുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. വിദേശ നിക്ഷേപമുള്ള ഓൺലൈൻ കച്ചവട സ്ഥാപനങ്ങൾ (പ്ലാറ്റ്ഫോമുകൾ) സംബന്ധിച്ചാണ് പരിഷ്കരിച്ച നയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ രംഗത്തെ പ്രമുഖരായ ഫ്ലിപ്കാർട്, ആമസോൺ എന്നിവയൊക്കെ വിദേശ നിയന്ത്രണത്തിലുള്ളവയാകയാൽ ബഹുഭൂരിപക്ഷം ഓൺലൈൻ കച്ചവടക്കാരെയും ഉപയോക്താക്കളെയും പുതിയ വ്യവസ്ഥകൾ ബാധിക്കും

വിദേശ കമ്പനികളുടെ വ്യാപാര തന്ത്രങ്ങൾ ഇന്ത്യയിലെ കച്ചവട സമൂഹത്തിനു പ്രതിസന്ധിയുണ്ടാക്കുമെന്നു എന്നാണ് സർക്കാർ വിലയിരുത്തൽ. മാത്രമല്ല, കുത്തകവത്കരണത്തിനു കൂച്ചുവിലങ്ങികയും ലക്ഷ്യമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഉത്പന്നം വിൽക്കുന്നവർക്ക് സ്റ്റോക്കിന്റെ 25 ശതമാനത്തിൽ കൂടുതൽ ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം വഴി വിൽക്കാനാവില്ല. 

വിൽപനക്കാർ ഉത്പന്നം സമാഹരിക്കുന്നതിനും നിയന്ത്രണമുണ്ട്. ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ പ്ലാറ്റ്ഫോം കമ്പനികളുടെയോ അവരുടെ ഉപ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള മൊത്ത വ്യാപാരക്കമ്പനികളിൽ നിന്നാകരുത് 25 ശതമാനത്തിലേറെ ഉത്പന്നങ്ങൾ. ഇ–കൊമേഴ്സ് പ്ലാറ്റ് ഫോം ഏതെങ്കിലും കമ്പനിയുടെ ഉത്പന്നം വിൽക്കുന്നതിന് എക്സ്ക്ലൂസിവ് കരാറുകളിലേർപ്പെടരുത്. മറ്റ് വ്യാപാര പ്ലാറ്റ്ഫോമുകളിലും ഉത്പന്നം ലഭ്യമാക്കണം. ഒരു ഓ‍ൺലൈൻ പ്ലാറ്റ്ഫോമിനോ ഗ്രൂപ്പ് കമ്പനികൾക്കോ ഓഹരി പങ്കാളിത്തമുള്ള കമ്പനികൾക്ക് ആ പ്ലാറ്റ്ഫോം വഴി ഉത്പന്നം വിൽക്കാനാവില്ല. പ്ലാറ്റ്ഫോം കമ്പനി ഏതെങ്കിലും പ്രത്യേക ആനുകൂല്യങ്ങളോ ചരക്കുനീക്കം, പരസ്യം, വിപണനം, പണമിടപാട്, വായ്പ തുടങ്ങിയ സൗകര്യങ്ങളോ ഏതെങ്കിലും പ്രത്യേക വിൽപനക്കാർക്കു മാത്രമായി നൽകുന്നതിനും നിയന്ത്രണമുണ്ട്. ആരോടും വിവേചനം ഇല്ലെന്ന് ഉറപ്പാക്കണമെന്നു സർക്കാർ സർക്കുലറിൽ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com