അസൂസിന്റെ സെന്‍ ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചു; സെന്‍ സ്മാര്‍ട്‌ഫോണ്‍ ഉള്‍പ്പെടെ വില്‍പ്പന നിര്‍ത്തും

സമാനമായ ട്രേഡ്മാര്‍ക്ക് ആണ് ഇരു കമ്പനികളും ഉപയോഗിക്കുന്നത് എന്ന് പ്രദമദൃഷ്ട്യാ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കോടതി സെന്‍ ബ്രാന്റ് ഉല്‍പന്നങ്ങളുടെ വില്‍പന തടഞ്ഞത്.
അസൂസിന്റെ സെന്‍ ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചു; സെന്‍ സ്മാര്‍ട്‌ഫോണ്‍ ഉള്‍പ്പെടെ വില്‍പ്പന നിര്‍ത്തും

പ്രമുഖ ബ്രാന്റ് ആയ അസൂസിന്റെ 'സെന്‍' ബ്രാന്റിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് വിലക്ക്. ഡല്‍ഹി ഹൈക്കോടതിയാണ് സെന്‍ ബ്രാന്റിലുള്ള ഉല്‍പന്നങ്ങളുടെ വില്‍പന തടഞ്ഞ് ഇടക്കാല ഉത്തരവിറക്കിയത്. എട്ട് ആഴ്ചയാണ് വിലക്ക്. സ്മാര്‍ട്‌ഫോണ്‍, ടാബ് ലെറ്റ്, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ വിലക്ക് ബാധകമാണ്.  

വിലക്കിനെ തുടര്‍ന്ന് രാജ്യത്ത് ഏറെ പ്രചാരമുള്ള സെന്‍ഫോണ്‍ സ്മാര്‍ട്‌ഫോണുകളുടെ വില്‍പന നിര്‍ത്തിവെക്കേണ്ടി വരും. അസൂസ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന 'സെന്‍' ട്രേഡ് മാര്‍ക്കിന് മേല്‍ അവകാശം ഉന്നയിച്ചുകൊണ്ട് ടെലികെയര്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ കേസിലാണ് വിധി വന്നത്. ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്. 

ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടി 'സെന്‍' എന്ന ട്രേഡ്മാര്‍ക്ക് തങ്ങള്‍ 2008ല്‍ സ്വന്തമാക്കിയതാണ് എന്നാോണ് ടെലികേയര്‍ വാദം. അതേസമയം, ഇന്ത്യന്‍ വിപണിയില്‍ 2014ലാണ് അസൂസ് സെന്‍ ബ്രാന്റിലുള്ള സെന്‍ഫോണ്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. സെന്‍ഫോണിന് പിന്നാലെ സെന്‍ബുക്ക് എന്ന് വിന്‍ഡോസ് കംപ്യൂട്ടറുകളും അസൂസ് പുറത്തിറക്കി.  

സമാനമായ ട്രേഡ്മാര്‍ക്ക് ആണ് ഇരു കമ്പനികളും ഉപയോഗിക്കുന്നത് എന്ന് പ്രദമദൃഷ്ട്യാ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കോടതി സെന്‍ ബ്രാന്റ് ഉല്‍പന്നങ്ങളുടെ വില്‍പന തടഞ്ഞത്. ടെലികെയറും സെന്‍ഫോണ്‍ എന്ന പേരില്‍ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നുണ്ട്. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് അവര്‍ വാദിക്കുന്നു. 

അസൂസ് മേധാവി ജോണി ശിഹ് സെന്‍ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നതിനാലാണ് സെന്‍ ബ്രാന്റ് ഉപയോഗിക്കുന്നതെന്നും. അസൂസ് ട്രേഡ് മാര്‍ക്കിനൊപ്പം സെന്‍ഫോണ്‍ എന്ന് ഉപയോഗിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാവില്ലെന്നും അസൂസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com