ന്യൂഡല്‍ഹി: ജിഎസ്ടി പിരിവ് സര്‍വകാല റെക്കോര്‍ഡില്‍. ഏപ്രിലില്‍ 1.68 ലക്ഷം കോടി രൂപയാണ് ചരക്കുസേവന നികുതിയായി പിരിച്ചത്. സാമ്പത്തിക രംഗത്ത് ഉണ്ടായ മുന്നേറ്റമാണ് ജിഎസ്ടിയില്‍ പ്രതിഫലിച്ചതെന്ന് ധനമന്ത്രാലയം അറിയിച്ചു.
മാര്‍ച്ചില്‍ 1.42 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി പിരിവ്. ഇതില്‍ 25000 കോടി രൂപയുടെ വര്‍ധനയാണ് ഏപ്രിലില്‍ ഉണ്ടായത്. കേന്ദ്ര ജിഎസ്ടി പിരിവ് മാത്രം 33,159 കോടി രൂപ വരും. സംസ്ഥാന ജിഎസ്ടി 41,793 കോടി രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ