യുപിഐ ലൈറ്റിന്റെ പരിധി 500 രൂപ ആയി ഉയര്‍ത്തി, ഇന്റര്‍നെറ്റ് ഇല്ലെങ്കിലും പണമിടപാട്; മൂന്ന് സുപ്രധാന ഫീച്ചറുകള്‍

യുപിഐ ലൈറ്റ് വഴിയുള്ള പണമിടപാടിന്റെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  യുപിഐ ലൈറ്റ് വഴിയുള്ള പണമിടപാടിന്റെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവില്‍ യുപിഐ ലൈറ്റ് ഉപയോഗിച്ച് നടത്തുന്ന ഒരു ഇടപാടില്‍  200 രൂപ മാത്രമാണ് കൈമാറാന്‍ സാധിക്കുക. ഒരു ഇടപാടിന്റെ പരിധി 500 രൂപയായാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. അതേസമയം സുരക്ഷയെ കരുതി വിവിധ ഇടപാടുകളിലൂടെ ഒരു ദിവസം കൈമാറാന്‍ കഴിയുന്ന തുകയുടെ പരിധി 2000 രൂപയായി തന്നെ തുടരും.

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഇടങ്ങളിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ യുപിഐ വഴി പണമിടപാട് നടത്താനുള്ള സൗകര്യവും റിസര്‍വ് ബാങ്ക് അവതരിപ്പിച്ചു. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ച് യുപിഐ ലൈറ്റ് വഴി ഓഫ്‌ലൈന്‍ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഷോര്‍ട്ട് റേഞ്ച് വയര്‍ലെസ് സാങ്കേതികവിദ്യയാണ് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍. പണവായ്പ നയ അവലോകനത്തിന് ശേഷം പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മറ്റൊരു സംവിധാനമാണ് കോണ്‍വര്‍സേഷണല്‍ പേയ്‌മെന്റ് ക്രമീകരണം. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സംഭാഷണത്തിലൂടെ പണമിടപാട് നടത്താന്‍ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഈ പുതിയ സംവിധാനങ്ങള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഉയരാന്‍ സഹായിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രാദേശിക ഭാഷയില്‍ പരസ്പരം ആശയവിനിമയം നടത്തി കൊണ്ട് പണമിടപാട് നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് കോണ്‍വര്‍സേഷണല്‍ പേയ്‌മെന്റ് സംവിധാനം. യുപിഐ സംവിധാനം ഉപയോഗിച്ച് ചെറിയ ഇടപാടുകള്‍ ഓഫ്‌ലൈന്‍ ആയി നടത്താന്‍ സഹായിക്കുന്നത് ഗ്രാമീണ ഇന്ത്യയില്‍ ഏറെ പ്രയോജനം ചെയ്യുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com