ഇന്റര്‍നെറ്റ് ഇല്ലെങ്കിലും പ്രശ്‌നമില്ല, ഏത് ഫോണില്‍ നിന്നും യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് 

ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറവുള്ള സ്ഥലങ്ങളിലും തടസം കൂടാതെ യുപിഐ ഇടപാട് നടത്താന്‍ സാധിക്കുന്ന സംവിധാനം അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്
പ്രതീകാത്മക ചിത്രം/ പിടിഐ
പ്രതീകാത്മക ചിത്രം/ പിടിഐ

ന്യൂഡല്‍ഹി:  ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറവുള്ള സ്ഥലങ്ങളിലും തടസം കൂടാതെ യുപിഐ ഇടപാട് നടത്താന്‍ സാധിക്കുന്ന സംവിധാനം അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. സാധാരണനിലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് മാത്രമേ യുപിഐ ഇടപാട് നടത്താന്‍ സാധിക്കൂ. എന്നാല്‍ ഏത് ഫോണ്‍ ഉപയോഗിച്ചും യുപിഐ ഇടപാട് നടത്താന്‍ സാധിക്കുന്ന, ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സിനെ അടിസ്ഥാനമാക്കിയുള്ള യുപിഐ 123പേ സംവിധാനമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അവതരിപ്പിച്ചത്.

രാജ്യത്ത് ജനസംഖ്യയുടെ നല്ലൊരുഭാഗവും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. ഗ്രാമങ്ങളില്‍ താമസിക്കുന്നവരില്‍ കൂടുതല്‍ ആളുകളും പണമിടപാടിനെയാണ് ആശ്രയിക്കുന്നത്. ഗ്രാമങ്ങളില്‍ താരതമ്യം ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ കുറവാണ്. ഇവരെ കൂടി ഡിജിറ്റല്‍ പണമിടപാടിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന്് ബാങ്ക് പറയുന്നു. 

ഏത് ഫോണ്‍ ഉപയോഗിച്ചും യുപിഐ ഇടപാട് നടത്താന്‍ സാധിക്കുന്നതാണ് യുപിഐ 123പേ. യുപിഐ ഇടപാട് നടത്താന്‍ സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്ന് നിര്‍ബന്ധമില്ല എന്ന് അര്‍ത്ഥം. കൂടാതെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലും തടസം കൂടാതെ യുപിഐ ഇടപാട് നടത്താന്‍ സഹായിക്കുന്നതാണ് ഈ സംവിധാനമെന്നും ബാങ്ക് വിശദീകരിക്കുന്നു. സ്വന്തം ഉപഭോക്താക്കള്‍ കൂടാതെ, ഇതര ബാങ്ക് ഉപഭോക്താക്കള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും ബാങ്ക് അറിയിച്ചു. സംവിധാനം പ്രയോജനപ്പെടുത്തുന്ന വിധം ചുവടെ:

ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് നമ്പറായ 9188123123ലേക്ക് വിളിക്കുക

ആര്‍ക്കാണ് പണം അയക്കേണ്ടത്, അത് രേഖപ്പെടുത്തുക

ഇടപാട് സ്ഥിരീകരിക്കുക

വിവിധ പ്രാദേശിക ഭാഷകളിലും യുപിഐ 123പേ സേവനം ലഭിക്കും. അതുകൊണ്ട് ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുത്ത് ഇടപാട് നടത്താനുള്ള സംവിധാനമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com