ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 25മാസത്തെ താഴ്ന്ന നിലയില്‍. 3.85 ശതമാനമാണ് ഫെബ്രുവരിയിലെ പണപ്പെരുപ്പനിരക്ക്. മുന്‍ മാസം ഇത് 4.73 ശതമാനമായിരുന്നു. തുടര്‍ച്ചയായ ഒന്‍പതാം മാസമാണ് പണപ്പെരുപ്പനിരക്ക് കുറയുന്നത്.
അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണ് പ്രധാനമായി പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. അതേസമയം ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പനിരക്കില്‍ വര്‍ധനയാണ്. ജനുവരിയില്‍ 2.38 ശതമാനമായിരുന്നത്, ഫെബ്രുവരിയില്‍ 3.81 ശതമാനമായാണ് ഉയര്‍ന്നത്.
കഴിഞ്ഞദിവസം പുറത്തുവന്ന ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കും കുറവായിരുന്നു. ജനുവരിയില്‍ 6.52 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക്, കഴിഞ്ഞമാസം 6.44 ശതമാനമായാണ് താഴ്ന്നത്. റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ അവലോകന യോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ ഇത് സഹായകമാകുമോ എന്ന ചര്‍ച്ചയിലാണ് വിദഗ്ധര്‍. എന്നാൽ പലിശനിരക്ക് ഉടൻ തന്നെ കുറയ്ക്കാൻ സാധ്യത കുറവാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ