പതിനായിരം വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന മനുഷ്യന്റെ പൂര്‍വികനെ തിരിച്ചറിഞ്ഞു; ജീന്‍ അടയാളങ്ങള്‍ ഏഷ്യക്കാരിലുമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ 

ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്ന മനുഷ്യന്റെ ഒരു പൂര്‍വികനെ കൃത്രിമബുദ്ധിയുടെ സഹായത്തോടെ ഗവേഷകര്‍ കണ്ടെത്തി
പതിനായിരം വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന മനുഷ്യന്റെ പൂര്‍വികനെ തിരിച്ചറിഞ്ഞു; ജീന്‍ അടയാളങ്ങള്‍ ഏഷ്യക്കാരിലുമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ 

തുവരെ കണ്ടെത്താന്‍ കഴിയാതിരുന്ന മനുഷ്യന്റെ ഒരു പൂര്‍വികനെ കൃത്രിമബുദ്ധിയുടെ സഹായത്തോടെ ഗവേഷകര്‍ കണ്ടെത്തി. പതിനായിരം വര്‍ഷം മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്ന ഈ പൂര്‍വികന്റെ ജീനിന്റെ അടയാളങ്ങള്‍ ഏഷ്യക്കാരിലുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേര്‍ണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍ നിന്നും കഴിഞ്ഞ വര്‍ഷം നിയാണ്ടര്‍ത്താല്‍-ഡെനിസോവ ഹൈബ്രിഡ് കണ്ടെത്തിയത് ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ലെന്നും ഈ വിഷയത്തില്‍ കൂടുതല്‍ കണ്ടെത്തലുകളിലേക്കെത്തുന്നതിന്റെ ഭാഗമായിരുന്നു അതെന്നും ജേര്‍ണലില്‍ പറയുന്നു. ആധുനിക മനുഷ്യര്‍ക്കൊപ്പം നാല്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറേഷ്യയില്‍ ജീവിച്ചിരുന്ന നിയാണ്ടര്‍ത്താല്‍-ഡെനിസോവ സ്പീഷീസുകളുടെ ഹൊമിനിഡ്‌സ് സൂക്ഷിച്ചുവച്ചതിലൂടെയാണ് ഈ കണ്ടെത്തലിലേക്ക് എത്താന്‍ കഴിഞ്ഞത്. 

എസ്‌തോണിയയിലെ ടാര്‍ട്ടൂ സര്‍വകലാശാലയിലെ ഗവേഷകരും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എവല്യൂഷണറി ബയോളജി (ഐബിഇ), സ്‌പെയിനിലെ സെന്റര്‍ ഫോര്‍ ജീനോമിക് റെഗുലേഷന്‍ (സിആര്‍ജി) എന്നിവിടങ്ങളിലെ ഗവേഷകരുമാണ് കണ്ടെത്തലിന് പിന്നില്‍. 

ഏകദേശം എണ്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആധുനിക മനുഷ്യരടങ്ങിയ വിഭാഗം ആളുകള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ ഉപേക്ഷിച്ച് മറ്റ് ഇടങ്ങളിലേക്ക് പാലായനം ചെയ്തതെന്ന് ഗവേഷക മേധാവി ജൗമി ബെര്‍ട്രാന്‍പെറ്റിറ്റ് പറഞ്ഞു. അതിനുശേഷം ആധുനിക മനുഷ്യര്‍ അഫ്രിക്കന്‍ ഭുഖണ്ഡത്തില്‍ ഒഴികെയുള്ള മറ്റ് നിയാണ്ടര്‍ത്താലുകളും ഡെനിസോവനുകളുമായി ലൈംഗിക ബന്ധമുണ്ടായിരുന്നെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഡീപ്പ് ലേണിങ് (ഡാറ്റാ അല്‍ഗോരിതം അടിസ്ഥാനപ്പെടുത്തിയുള്ള പഠനം) ഉപയോഗിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ആദ്യമായാണ് മനുഷ്യന്റെ ചരിത്രം പ്രതിപാദിക്കുന്ന പഠനത്തില്‍ ഡീപ് ലേണിങ് ഫലപ്രദമായി ഉപയോഗിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com