കെഎസ്ആര്‍ടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നതുപോലെ ഹോണടിച്ചാല്‍ ഞാന്‍ മാറിത്തരില്ല: മരണപ്പാച്ചിലിന് എതിരെ യുവാവിന്റെ പ്രതിഷേധം

അശ്രദ്ധമായ ഡ്രൈവിങ് കാരണം സഹോദരിയുടെ ജീവന്‍ നഷ്ടപ്പെട്ട സേഹദരന്‍ സ്വന്തം കാറിന്റെ നമ്പര്‍ പ്ലേറ്റിലെഴുതിയ കുറിപ്പാണിത്. ഈ കുറിപ്പ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 
കെഎസ്ആര്‍ടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നതുപോലെ ഹോണടിച്ചാല്‍ ഞാന്‍ മാറിത്തരില്ല: മരണപ്പാച്ചിലിന് എതിരെ യുവാവിന്റെ പ്രതിഷേധം

'കെഎസ്ആര്‍ടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നതു പോലെ ഹോണടിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ മറികടക്കാന്‍ കഴിയില്ല'.#ജസ്റ്റിസ് ഫോര്‍ ഫാത്തിമ നജീബ് മണ്ണേല്‍', അശ്രദ്ധമായ ഡ്രൈവിങ് കാരണം സഹോദരിയുടെ ജീവന്‍ നഷ്ടപ്പെട്ട സേഹദരന്‍ സ്വന്തം കാറിന്റെ നമ്പര്‍ പ്ലേറ്റിലെഴുതിയ കുറിപ്പാണിത്. ഈ കുറിപ്പ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

നവംബര്‍ 11 ന് രാത്രി ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങരയ്ക്കു സമീപമാണ് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആര്‍ടിസി ബസ് ബിജിലിന്റെ സഹോദരിയുടെ ജീവനെടുത്തത്.   ബിജിലിന്റെ പിതാവിന്റെ അനുജന്‍ നജീബും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ അമിതവേഗത്തിലെത്തിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ് ഇടിച്ചു കയറുകയായിരുന്നു. എതിര്‍ദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്നായിരുന്നു ബസ് മരണവുമായെത്തിയത്. അപകടത്തില്‍ നജീബിന്റെ മകള്‍ ഫാത്തിമ (20) മരിച്ചു. ഫാത്തിമയുടെ സഹോദരന്‍ മുഹമ്മദ് അലിയുടെ വലതു കൈയും നഷ്ടമായി. അലിയാണ് വാഹനം ഓടിച്ചിരുന്നത്. കാറിലിടിച്ച ബസ് 300 മീറ്റര്‍ മാറിയാണ് നിര്‍ത്തിയത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങിയോടുകയും ചെയ്തിരുന്നു.

അടുത്ത ദിവസം പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ ഇയാള്‍ക്ക് സ്‌റ്റേഷന്‍ ജാമ്യവും ലഭിച്ചു. പിന്നീട് രണ്ടു തവണ തന്റെ വാഹനത്തിനു നേരെ കെഎസ്ആര്‍ടിസി ബസ് തെറ്റായ ദിശയില്‍ വന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ബിജില്‍ പങ്കുവച്ചിട്ടുണ്ട്. 

ബിജിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ഇതെന്റെ പ്രതിഷേധമാണ്! കെഎസ്ആര്‍ടിസി ബസിന്റെ ഇന്നും തുടരുന്ന നരനായാട്ട് അവസാനിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത എല്ലാ ഏമാന്മാരോടും. ഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ കഴിയാത്ത കെഎസ്ആര്‍ടിസിയോട്, ഓരോ അധികാരികളോടും, യൂണിയന്‍ നേതാക്കളോടും, ഗവണ്‍മെന്റിനോടും, ഗതാഗത മന്ത്രിയോടും, എല്ലാ വകുപ്പ് മേലാളന്മാരോടും, എത്ര അനുഭവം ഉണ്ടായാലും പ്രതികരിക്കാത്ത ജനങ്ങളോട്... എന്റെ പെങ്ങള്‍ക്ക് വേണ്ടി എന്നാല്‍ കഴിയുന്നതൊക്കെയും ഞാന്‍ ചെയ്യും...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com