അടുക്കളയിലെ സിസിടിവിയില്‍ മരിച്ചുപോയ മകന്റെ രൂപം, തെളിവുമായി അമ്മ; ഞെട്ടല്‍ 

തെളിവായി സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു
അടുക്കളയിലെ സിസിടിവിയില്‍ മരിച്ചുപോയ മകന്റെ രൂപം, തെളിവുമായി അമ്മ; ഞെട്ടല്‍ 

രിച്ചുപോയ മകന്റെ ആത്മാവിനെ വീട്ടില്‍ കണ്ടെന്ന വാദവുമായി അമ്മ രംഗത്ത്. തെളിവായി സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു. സിസിടിവി ചിത്രങ്ങളും ഈ വാര്‍ത്തയും കൗതുകത്തോടെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ജോര്‍ജിയയിലാണ് സംഭവം. അറ്റ്‌ലാന്റ് സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. തന്റെ അടുക്കളയിലെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടു.  ജെന്നിഫറും മകള്‍ ലോറനും ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണു അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം ഇവരുടെ മൊബൈലില്‍ എത്തുന്നത്.

ആരെങ്കിലും വീടിനകത്തു  പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന രീതിയില്‍ സിസിടിവി ക്യാമറയും മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തിയിരുന്നു. അടുക്കളില്‍ കണ്ട രൂപം തന്റെ മരിച്ചുപോയ മകന്റെ ആണെന്നാണ് അമ്മയുടെ വാദം. 

മൊബൈലിലെ സന്ദേശത്തില്‍ ലഭിച്ച ചിത്രത്തിലെ രൂപം മരിച്ചു പോയ മകന്‍ റോബിനാണെന്നാണ് ഈ അമ്മ ചിത്രം നിരത്തി ന്യായീകരിക്കുന്നത്. എന്നാല്‍ അടുക്കളയിലെത്തി പരിശോധിച്ചപ്പോള്‍ യാതൊന്നും കണ്ടെത്താനായില്ല. അമിതമായ അളവില്‍ മരുന്ന് ശരീരത്തില്‍ എത്തിയതിനെത്തുടര്‍ന്നായിരുന്നു 2016ല്‍ റോബി മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com