ചരമ വാര്‍ത്ത നല്‍കി, വീട്ടില്‍ പന്തലിട്ട് പോസ്റ്റര്‍ പതിച്ച് ബന്ധുക്കളുടെ തിടുക്കം; ആളിപ്പോഴും ജീവനോടെയുണ്ട്

പത്രത്തിലെ ചരമ വാര്‍ത്ത കണ്ട് വീട്ടിലേക്ക് എത്തിയവരെല്ലാം ചോദിച്ചു, ഭര്‍ത്താവ് അപ്പോള്‍ മരിച്ചില്ലേ?
ചരമ വാര്‍ത്ത നല്‍കി, വീട്ടില്‍ പന്തലിട്ട് പോസ്റ്റര്‍ പതിച്ച് ബന്ധുക്കളുടെ തിടുക്കം; ആളിപ്പോഴും ജീവനോടെയുണ്ട്

തിരുവനന്തപുരം: കഴക്കൂട്ടത്ത് സജി ഭവനില്‍ തുളസീധരന്‍ ചെട്ടിയാര്‍(63) നിര്യാതനായി എന്ന ചരമ വാര്‍ത്ത കഴിഞ്ഞ ദിവസം ഇറങ്ങിയ മിക്ക പത്രങ്ങളിലും വന്നിരുന്നു. വാര്‍ത്ത കണ്ട് തുളസീധരന്‍ നായരുടെ വീട്ടിലേക്ക് എത്തിയവരെല്ലാം ഞെട്ടി. മരണ വീടിന്റെ ആളനക്കമൊന്നുമില്ല. തുളസീധരന്‍ നായരുടെ ഭാര്യ മഹേശ്വരി അമ്മാളാണെങ്കില്‍ ദുഃഖിതയായി ഇരിക്കുന്നുമുണ്ട്....

പത്രത്തിലെ ചരമ വാര്‍ത്ത കണ്ട് വീട്ടിലേക്ക് എത്തിയവരെല്ലാം ചോദിച്ചു, ഭര്‍ത്താവ് അപ്പോള്‍ മരിച്ചില്ലേ? ഉള്ളില്‍ സങ്കടം നിറയുമ്പോഴും ഓരോരുത്തരോടുമായി അവര്‍ക്ക് വിശദീകരിക്കേണ്ടി വന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തുളസീധരന്‍ നായരുടെ ശരീരത്തില്‍ ഇപ്പോഴും ജീവന്റെ തുടിപ്പുണ്ട്.

തുളസീധരന്‍ നായരുടെ മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് ഒരു ഡോക്ടര്‍മാര്‍ പറഞ്ഞതാണ് പ്രശ്‌നം തീര്‍ത്തത് എന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ മരണ വാര്‍ത്ത നല്‍കി. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.

പത്രത്തില്‍ ചരമ വാര്‍ത്ത നല്‍കിയതിന് ഒപ്പം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാനുള്ള കണക്കു കൂട്ടലില്‍ പന്തലും ട്യൂബ് ലൈറ്റുമെല്ലാം വീട്ടില്‍ കെട്ടി. തുളസീധരന്‍ നായരുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ വീടിന് മുന്‍പിലും, ജംങ്ഷനിലും സ്ഥാപിച്ചു. വീട്ടിലെ ഒരുക്കങ്ങള്‍ കണ്ട് നാട്ടുകാര്‍ രാത്രി വീടിന് മുന്നില്‍ കൂട്ടം കൂടിയെത്തി. എന്നാല്‍ മൃതദേഹം രാത്രിയും എത്തിയില്ല, രാവിലെ ആയിട്ടും എത്തിയില്ല.

വീട്ടിലെ പന്തലും, പോസ്റ്ററുകളുമെല്ലാം ഇതോടെ ബന്ധുക്കള്‍ മാറ്റി. ഇപ്പോഴും ആശുപത്രിയില്‍ നിന്ന് ശുഭവാര്‍ത്തയല്ല ഇവരെ തേടി എത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച മഹേശ്വരി അമ്മാളിന്റെ കൈയ്ക്ക് പരിക്ക് പറ്റി. ഇവരെ മക്കള്‍ക്കൊപ്പം ആശുപത്രിയിലാക്കാന്‍ പോയതാണ് തുളസീധരന്‍ നായര്‍. ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ സംസാരിച്ച് ഇരിക്കവെ പെട്ടെന്ന് തുളസീധരന്‍ നായരുടെ കണ്ണുകള്‍ അടഞ്ഞു. ഇപ്പോള്‍ വെന്റിലേറ്ററിലാണ് ഇയാള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com