കൊച്ചി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും:  മുഖ്യമന്ത്രി പിണറായി വിജയന്‍ 

2017 ഫിഫ അണ്ടര്‍ 17 ലോകകപ്പ്:  സംഘാടക സമിതി രൂപീകരണം ഏപ്രിലില്‍
കൊച്ചി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും:  മുഖ്യമന്ത്രി പിണറായി വിജയന്‍ 

കൊച്ചി:  ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള വേദികളിലൊന്നായ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു  സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സരം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണ പ്രവൃത്തികള്‍ നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രൗണ്ടുകളുടെ നവീകരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. 

ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഏജന്‍സി. 2016 ല്‍ നെഹ്രു സ്റ്റേഡിയത്തിലെ  പ്രവൃത്തികള്‍ക്കായി  36.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2016-17 ബജറ്റില്‍ 12.44 കോടി രൂപ സംസ്്ഥാന സര്‍ക്കാരും 12.44 കോടി രൂപ കേന്ദ്ര സര്‍ക്കാരും അനുവദിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട്, ഒന്നേ മുക്കാല്‍ കോടി ചെലവിലും മഹാരാജാസ് കോളേജ് രണ്ടരക്കോടി ചെലവിലും നവീകരിക്കും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ലോക കപ്പ് നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണം ഏപ്രില്‍ മാസത്തില്‍ നടത്താനും തീരുമാനമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com