ബാലന്‍ ദി ഓറിന് പുതിയ അവകാശി? ഇന്നറിയാം

ബാലന്‍ ദി ഓറിന് പുതിയ അവകാശി? ഇന്നറിയാം

ഫിഫയുടെ ഈ വര്‍ഷത്തെ സുവര്‍ണ താരമായ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന് തന്നെയാണ് അവസാന നിമിഷവും സാധ്യത കല്‍പ്പിക്കുന്നത്

പാരീസ്: ഈ വര്‍ഷത്തെ ബാലന്‍ ദി ഓറിന്റെ അവകാശിയെ ഇന്നറിയാം. മെസി, ക്രിസ്റ്റ്യാനോ എന്ന പേരിനപ്പുറത്തേക്ക് ബാലന്‍ ദി ഓര്‍ ഒരു ദശകത്തിന് ഇപ്പുറം കൈകളിലേന്തുന്ന താരത്തെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഫിഫയുടെ ഈ വര്‍ഷത്തെ സുവര്‍ണ താരമായ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന് തന്നെയാണ് അവസാന നിമിഷവും സാധ്യത കല്‍പ്പിക്കുന്നത്. 

എന്നാല്‍ ലോക കിരീടം ഉയര്‍ത്തിയ എംബാപ്പെയും ഗ്രീസ്മാനും വലിയ വെല്ലുവിളിയാണ് മോഡ്രിച്ചിന് ഉയര്‍ത്തുക. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വിജയിയെ അറിയാം. അവസാന നിമിഷം പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ അനുസരിച്ച് ലൂക്കാ മോഡ്രിച്ച് ബാലന്‍ ദി ഓര്‍ ഉയര്‍ത്തുമ്പോള്‍ രണ്ടാം സ്ഥാനത്ത് ക്രിസ്റ്റിയാനോ ഉണ്ടാകും. മൂന്നാമതായി ഗ്രീസ്മാനും. 

ക്രൊയേഷ്യയുടെ ലോക കപ്പ് മുന്നേറ്റത്തിനും, റയലിന്റെ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിനും മുന്നില്‍ നിന്ന് കളിച്ചാണ് മോഡ്രിച്ച് മറ്റൊരു നേട്ടത്തിന് കൂടി തൊട്ടരികില്‍ എത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക ശേഷം ആദ്യമായി മെസിയില്ലാതെ വരുന്ന ടോപ് 3യും. നിങ്ങള്‍ ഫ്രാന്‍സിന്റെ പകുതി നിരയ്ക്ക് ബാലന്‍ ദി ഓര്‍ നല്‍കണം, ലോക കപ്പിലെ അവരുടെ പ്രകടനം വിലയിരുത്തിയിട്ട് എന്നായിരുന്നു ഫിഫ പ്രസിഡന്റ് ഗിയാനിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com