ഹൈദരാബാദ് : രാജ്‌കോട്ടില്‍ നിര്‍ത്തിയിടത്തു നിന്നും പൃഥ്വി ഷാ ഹൈദരാബാദില്‍ തുടങ്ങി. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ പൃഥ്വി അര്‍ധ സെഞ്ച്വറി നേടി. 39 പന്തിലായിരുന്നു പൃഥ്വിയുടെ അര്‍ധ സെഞ്ച്വറി. ഇതില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നു. ആദ്യ ടെസ്റ്റില്‍ പൃഥ്വി 134 റണ്‍സെടുത്തിരുന്നു.
രണ്ടാംദിനം 7 ന് 295 എന്ന നിലയില്‍ രാവിലെ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് 311 റണ്‍സിന് ഓള്‍ഔട്ടായി. റോസ്റ്റണ്‍ ചേസിന്റെ സെഞ്ച്വറി നേട്ടമായിരുന്നു വിന്‍ഡീസ് ഇന്നിംഗ്‌സിന്റെ സവിശേഷത. 189 പന്തില്‍ 109 റണ്‍സെടുത്ത ചേസിനെ ഉമേഷ് യാദവ് പുറത്താക്കി. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് ആറു വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. നാലു റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. ഷാനോന്‍ ഗബ്രിയേലിനാണ് വിക്കറ്റ്. ഉച്ചഭക്ഷണത്തിന് കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ