മസ്കറ്റ്: ജപ്പാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ഫൈനലില്‍. ഫൈനലില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.
കളിയുടെ 19ാം മിനുട്ടില്‍ ഗുര്‍ജന്ത് സിങാണ് ഇന്ത്യക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മൂന്ന് മിനുട്ടുകൾക്കുള്ളിൽ ജപ്പാന് ഇന്ത്യന്‍ വല ചലിപ്പിച്ചു. ഹിറോടാക വകാരുവാണ് ജപ്പാനായി ആദ്യ ഗോള്‍ നേടിയത്. ചിംഗ്ലെസാന സിങലൂടെ 44ാം മിനുട്ടില്‍ ഇന്ത്യ മുന്നിലെത്തി. 55ാം മിനുട്ടില്‍ ദില്‍പ്രീത് സിങ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. 56ാം മിനുട്ടിൽ ജപ്പാന്റെ ഹിറോടാക സെന്ഡാന രണ്ടാം ഗോള്‍ നേടിയെങ്കിലും ഇന്ത്യ വിജയം കൈവിടാതെ കാത്തു.
മലേഷ്യയെ 3-1 വീഴ്ത്തിയാണ് പാക്കിസ്ഥാന് ഫൈനലിന് യോഗ്യത നേടിയത്. ഫൈനൽ ഇന്ന് നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ