കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ ഞായറാഴ്ച നടന്ന പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസ് വിജയത്തുടക്കമിട്ടു. കരുത്തൻമാർ മുഖാമുഖം വന്ന പോരിൽ ചെന്നൈ സ്പാർട്ടൻസിനെയാണ് ഹീറോസ് തകർത്തത്. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഹീറോസിന്റെ വിജയം. സ്കോർ: 15-8, 15-8, 13-15, 15-11.
ആദ്യ രണ്ട് സെറ്റുകളിലും സ്പാര്‍ട്ടന്‍സിനെ നിഷ്പ്രഭരാക്കിയ പ്രകടനമാണ് ഹീറോസ് പുറത്തെടുത്തത്. മൂന്നാം സെറ്റിൽ സ്പാർട്ടൻസ് തിരിച്ചടിക്കാനുള്ള ശ്രമം നടത്തി. ഈ സെറ്റ് സ്വന്തമാക്കാൻ അവർക്ക് സാധിച്ചു. ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും മൂന്നാം സെറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്പാര്‍ട്ടന്‍സ് 13-15 നാണ് സെറ്റ് നേടിയത്. നാലാം സെറ്റിലും മികച്ച പ്രകടനമാണ് സ്പാര്‍ട്ടന്‍സ് പുറത്തെടുത്തതെങ്കിലും 15-11 ന് സെറ്റ് നഷ്ടമാകുകയായിരുന്നു. നാലാം സെറ്റിലെ നിർണായക വിജയത്തോടെ ഹീറോസ് മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു.
ഉജ്ജ്വല ഫോമിൽ കളിച്ച അജിത്ത് ലാലിന്റെ മികവാണ് ഹീറോസിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. അമേരിക്കന്‍ താരം പോള്‍ ലോട്ട്മാന് തന്റെ അനുഭവ സമ്പത്ത് പുറത്തെടുത്തതോടെ കാര്യങ്ങൾ അവരുടെ വഴിക്ക് വന്നു. ഹീറോസിന്റെ സ്മാഷുകള്‍ക്കു മുന്നില്‍ പലപ്പോഴും സ്പാര്‍ട്ടന്‍സിന് മറുപടിയുണ്ടായില്ല. കോംഗോ താരമായ ഇലോനി ടീമിനായി എന്ഗാംപൊറോയും മികച്ച പ്രകടനം പുറത്തെടുത്തു. അജിതാണ് കളിയിലെ താരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ