ലോകകപ്പ് ഫൈനലിന്റെ 41 ശതമാനം ടിക്കറ്റും ഇന്ത്യന്‍ ആരാധകരുടെ കൈയ്യില്‍, മറിച്ചു വില്‍പ്പന വമ്പന്‍ തുകകള്‍ക്ക്‌

41 ശതമാനം ടിക്കറ്റും ഇന്ത്യന്‍ ആരാധകരുടെ പക്കലാണെന്നാണ് റിപ്പോര്‍ട്ട്. 30000 കാണികളെ ഉള്‍ക്കൊള്ളുന്നതാണ് ലോര്‍ഡ്‌സിലെ സ്‌റ്റേഡിയം
ലോകകപ്പ് ഫൈനലിന്റെ 41 ശതമാനം ടിക്കറ്റും ഇന്ത്യന്‍ ആരാധകരുടെ കൈയ്യില്‍, മറിച്ചു വില്‍പ്പന വമ്പന്‍ തുകകള്‍ക്ക്‌

ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമന്മാരായി ലോകകപ്പ് സെമി ഫൈനലിലേക്ക്. ഇംഗ്ലണ്ടിലേക്ക് എത്തുമ്പോള്‍ തന്നെ ഫേവറിറ്റുകള്‍...ലോകകപ്പ് ഫൈനല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വയ്ക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് കാരണങ്ങള്‍ നിരവധിയാണ്. പക്ഷേ സെമിയില്‍ നീലക്കുപ്പായക്കാര്‍ക്ക് പിഴച്ചു. കീവീസ്-ഇംഗ്ലണ്ട് ഫൈനലിന് ലോര്‍ഡ്‌സില്‍ മണി മുഴങ്ങുമ്പോള്‍ ഗ്യാലറിയില്‍ ഏത് രാജ്യത്തിന്റെ ആരാധകരാവും ആധിപത്യം സ്ഥാപിക്കുക...

41 ശതമാനം ടിക്കറ്റും ഇന്ത്യന്‍ ആരാധകരുടെ പക്കലാണെന്നാണ് റിപ്പോര്‍ട്ട്. 30000 കാണികളെ ഉള്‍ക്കൊള്ളുന്നതാണ് ലോര്‍ഡ്‌സിലെ സ്‌റ്റേഡിയം. ടിക്കറ്റിന്റെ പകുതിക്കടുത്ത് ഇന്ത്യന്‍ ആരാധകരുടെ കൈകളിലായതിനാല്‍ ഫൈനലില്‍ ലോര്‍ഡ്‌സ് ഗ്യാലറി നിറയുമോ എന്ന ചോദ്യവും ഉയരുന്നു. ടിക്കറ്റ് കൈവശമുള്ള ഇന്ത്യന്‍ ആരാധകര്‍ ഫൈനല്‍ കാണാന്‍ എത്താന്‍ വിസമ്മതിക്കുന്ന സാഹചര്യമുണ്ട്. 

കീവീസ് താരം നീഷാം ഉള്‍പ്പെടെ ഇന്ത്യന്‍ ആരാധകരോട് ടിക്കറ്റ് ഇംഗ്ലണ്ട്-കീവീസ് ആരാധകര്‍ക്ക് വില്‍ക്കാന്‍ ആവശ്യപ്പെട്ട് എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ടിക്കറ്റ് ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്നുണ്ട്. ചില അനൗദ്യോഗിക സൈറ്റുകളാവട്ടെ വലിയ തുകയ്ക്കാണ് ടിക്കറ്റ് മറിച്ചു വില്‍ക്കുന്നത്. 56,000 രൂപ വരെ ടിക്കറ്റിന്റെ വില ഉയര്‍ന്നു എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്.

13,000 രൂപയെങ്കിലും ടിക്കറ്റ് നിരക്ക് വരുന്ന അവസ്ഥ. എന്നാല്‍, അനൗദിക സൈറ്റുകളില്‍ നിന്നും വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് സാധുതയുണ്ടാവില്ലെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ റീസെയില്‍ ചെയ്യുന്ന ടിക്കറ്റുകളെ മാത്രമേ ആശ്രയിക്കാവു എന്നാണ് നിര്‍ദേശം.  ഫൈനലിന് മുന്‍പ് രണ്ടാം സെമി ഫൈനലിന്റെ ടിക്കറ്റും ഇന്ത്യന്‍ ആരാധകര്‍ കൂട്ടമായി വാങ്ങിയിരുന്നു. ഇംഗ്ലണ്ടാവും ഇന്ത്യയുടെ എതിരാളികളായി രണ്ടാം സെമി ഫൈനലില്‍ എത്തുക എന്ന് വിലയിരുത്തിയായിരുന്നു അത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com