ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി ഓള്‍റൗണ്ടര്‍ ജിമ്മി നീഷം ഷോട്ടുകള്‍ തൊടുത്തുകൊണ്ടിരുന്നപ്പോള്‍ മറുവശത്ത് നീഷമിൻ്റെ പ്രിയപ്പെട്ട കോച്ച് ഡേവിഡ് ഗോർഡൻ സമ്മർദ്ദം താങ്ങാനാവാതെ മരിച്ചു. നീഷമിൻ്റെ ഹൈസ്കൂൾ പരിശീലകനായിരുന്നു ഗോർഡൻ. സൂപ്പർ ഓവറിലെ നീഷമിൻ്റെ സൂപ്പർ സിക്സർ കണ്ട ശേഷമായിരുന്നു ഗോർഡന്റെ വിയോഗം.
ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഗോർഡനെ. കളി കാണുന്നതിനിടയിൽ അദ്ദേഹം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു പോലെ തോന്നിയതായി നേഴ്സ് പറഞ്ഞതായി മകൾ ലിയോണി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. നീഷം സിക്സർ അടിക്കുന്നതു കണ്ടാണ് അദ്ദേഹം മരിച്ചതെന്നാണ് ലിയോണി പറഞ്ഞത്. അച്ഛന്‍ ആഗ്രഹിച്ച പോലെതന്നെ ഒരു മരണമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും ലിയോണി കൂട്ടിച്ചേര്‍ത്തു.
മുൻ പരിശീലകന്റെ വിയോഗത്തിൽ തന്റെ അനുശോചനം രേഖപ്പെടുത്തി നീഷം ട്വീറ്റ് ചെയ്തിരുന്നു. ക്രിക്കറ്റിനോടുള്ള ഗോര്‍ഡന്റെ പ്രിയം അദ്ദേഹത്തിന് കീഴില്‍ പരിശീലനം നേടിയവരിലേക്ക് പടര്‍ന്ന് പിടിക്കുന്ന ഒന്നായിരുന്നെന്ന് നിഷം കുറിച്ചു. ഗോര്‍ഡന്‍ അഭിമാനത്തോടെയാണ് വിടവാങ്ങയിതെന്ന് വിശ്വസിക്കുന്നതായും നീഷം കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ