നെയ്മര്‍ക്കെതിരെ ലൈംഗീകാരോപണവുമായി യുവതി; പാരീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കി

പാരീസില്‍ വെച്ച് കഴിഞ്ഞ മാസം നെയ്മര്‍ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ ആരോപണം
നെയ്മര്‍ക്കെതിരെ ലൈംഗീകാരോപണവുമായി യുവതി; പാരീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കി

ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്കെതിരെ ലൈംഗീകാരോപണം. പാരീസില്‍ വെച്ച് കഴിഞ്ഞ മാസം നെയ്മര്‍ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ ആരോപണം. സംഭവത്തില്‍ നെയ്മര്‍ക്കെതിരെ ബ്രസീല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

എന്നാല്‍ പരാതി നല്‍കിയ യുവതിയെ സംബന്ധിച്ചോ ആരോപണങ്ങളെ സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ബ്രസീല്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. അതിനിടയില്‍, നെയ്മറുടെ പിതാവ് ആരോപണങ്ങള്‍ നിഷേധിച്ചു. തന്റെ മകനെതിരായ ഗൂഡാലോനയാണ് ഇതിന് പിന്നിലെന്നും നെയ്മറുടെ പിതാവ് ആരോപിച്ചു. 

ഉഭയസമ്മത പ്രകാരമാണ് ഇരുവരും ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതെന്നും, അവര്‍ പിരിഞ്ഞതിന് ശേഷം നെയ്മറെ യുവതി അഭിഭാഷകന്‍ മുഖേന ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നുമാണ് നെയ്മര്‍ സില്‍വ സാന്റോസിന്റെ വാദം. ഇത് വളരെ പ്രയാസമേറിയ സമയമാണ്. നെയ്മറും ഈ യുവതിയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ സത്യം തെളിയിക്കാന്‍ കാണിക്കണം എങ്കില്‍ അതിനും തയ്യാറാണെന്ന് നെയ്മറുടെ പിതാവ് പറയുന്നു.

മെയ് 15നാണ് താന്‍ പീഡനത്തിന് ഇരയായത് എന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഗാലോ എന്ന നെയ്മറുടെ പ്രതിനിധികളിലൊരാള്‍ പാരിസിലേക്ക് എത്താന്‍ തനിക്ക് ടിക്കറ്റ് എടുത്ത് നല്‍കുകയും, ഹോട്ടല്‍ റൂം ബുക്ക് ചെയ്ത് തരികയും ചെയ്തു. മദ്യപിച്ചാണ് നെയ്മര്‍ ഹോട്ടലിലേക്ക് എത്തിയത്. വയലന്റായ നെയ്മര്‍  ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com