ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ടി20 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് വിസ്ഡൻ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനൊന്ന് താരങ്ങളാണ് ടീമിൽ ഇടം കണ്ടെത്തിയത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചിനെയാണ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി മൂന്നാമനായി ടീമിൽ ഇടം നേടി. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയ്ക്കും എം എസ് ധോണിയ്ക്കും ടീമിലിടം നേടാനായില്ല. വിരാട് കോഹ്ലിക്ക് പുറമേ ജസ്പ്രീത് ബുംറയുമാണ് ടീമിലിടം നേടിയ ഇന്ത്യൻ താരം.
ആരോൺ ഫിഞ്ചും ന്യൂസിലാൻഡ് ബാറ്റ്സ്മാൻ കോളിൻ മൺറോയുമാണ് ഓപ്പണിങ് ബാറ്റ്സ്മാന്മാർ. ഓൾ റൗണ്ടർമാരായി ഓസ്‌ട്രേലിയൻ താരങ്ങളായ ഷെയ്ൻ വാട്സൻ, ഗ്ലെൻ മാക്‌സ്‌വെൽ, അഫ്ഘാനിസ്ഥാൻ താരം മൊഹമ്മദ് നബി, ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലി എന്നിവർ സ്ഥാനം നേടി. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോസ് ബട്ട്ലറാണ് ടീമിലെ വിക്കറ്റ് കീപ്പറും ഫിനിഷറും. ജസ്പ്രീത് ബുംറയും ലസിത് മലിംഗയും റാഷിദ് ഖാനുമാണ് ടീമിലെ ബൗളർമാർ.
ഈ ദശകത്തിലെ അന്താരാഷ്ട്ര ടി20 ടീം
ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), കോളിൻ മൺറോ, വിരാട് കോഹ്ലി, ഷെയ്ൻ വാട്സൻ, ഗ്ലെൻ മാക്‌സ്‌വെൽ, ജോസ് ബട്ട്ലർ (wk), മൊഹമ്മദ് നബി, ഡേവിഡ് വില്ലി, റാഷിദ് ഖാൻ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ