ഫ്രഞ്ച് ഓപ്പണില്‍ തീപാറുമെന്നുറപ്പ്; സെമിയില്‍ ഫെഡററും നദാലും നേര്‍ക്ക് നേര്‍ വന്നേക്കും, സെറീനയ്ക്ക് തലവേദനയായി ഒസാക്കയും

നദാലിനെ സെമിയില്‍ നേരിടാന്‍ എത്തണം എങ്കില്‍ ഗ്രീക്ക് സൂപ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ ഇതിനിടയില്‍ ഫെഡറര്‍ക്ക് മറികടക്കം
ഫ്രഞ്ച് ഓപ്പണില്‍ തീപാറുമെന്നുറപ്പ്; സെമിയില്‍ ഫെഡററും നദാലും നേര്‍ക്ക് നേര്‍ വന്നേക്കും, സെറീനയ്ക്ക് തലവേദനയായി ഒസാക്കയും

കളിമണ്‍ കോര്‍ട്ടിലാണ് ഇനി പോര്. ശനിയാഴ്ച ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കാനിരിക്കെ ആരാധകരുടെ ആവേശം വീണ്ടും നിറയ്ക്കുന്ന ഷെഡ്യൂളാണ് പുറത്ത് വരുന്നത്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിന് മുന്‍പ്, സെമിയില്‍ തന്നെ തീപാറും പോരാട്ടം ആരാധകര്‍ക്ക് ്മുന്നിലേക്ക് എത്തിയേക്കും, കൊമ്പന്മാര്‍ക്ക് അതിന് മുന്‍പ് കാലിടറിയില്ലെങ്കില്‍...

പതിനൊന്ന് വട്ടം ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ട റാഫേല്‍ നദാലും, സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡററും സെമി ഫൈനലില്‍ നേര്‍ക്ക് നേര്‍ക്ക് നേര്‍ വരാന്‍ സാധ്യത നല്‍കും വിധമാണ് മത്സരക്രമീകരണം. 2015ന് ശേഷം ഫ്രഞ്ച് ഓപ്പണിലേക്ക് എത്തുന്ന ഫെഡറര്‍ക്ക് ഫസ്റ്റ് റൗണ്ടില്‍ ഇറ്റലിയുടെ ലോറെന്‍സോ സനെഗോയാണ് എതിരാളി. 

നദാലിനെ സെമിയില്‍ നേരിടാന്‍ എത്തണം എങ്കില്‍ ഗ്രീക്ക് സൂപ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ ഇതിനിടയില്‍ ഫെഡറര്‍ക്ക് മറികടക്കം. അതിന് മുന്‍പാവട്ടെ, സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക അല്ലെങ്കില്‍ മരിന്‍ സിലിക് എന്നിവരില്‍ ഒരാളെ ഫെഡറര്‍ക്ക് തോല്‍പ്പിക്കണം. 

ഈ വര്‍ഷം നാല് ഗ്രാന്‍ഡ്സ്ലാം കിരീടം എന്ന നേട്ടം ലക്ഷ്യം വയ്ക്കുന്ന ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചിന് ആദ്യ റൗണ്ടില്‍ പോളണ്ടിന്റെ ഹബേര്‍ട്ട് ഹര്‍കസും, രണ്ടാം റൗണ്ടില്‍  അമേരിക്കന്‍ താരം സാം ക്വറേയുമായിരിക്കും എതിരാളികള്‍. ക്വാര്‍ട്ടറില്‍ ഡെനിസ് ഷാപവലോവ്, ബോര്‍ന കൊറിക്,് ഫാബിയോ ഫോഗ്നിനി, അലക്‌സാണ്ടര്‍ സ്വെരെവ് എന്നിവരില്‍ നിന്നാവും ക്വാര്‍ട്ടറില്‍  ജോക്കോവിച്ചിന് എതിരാളി എത്തുക. 

വനിത സിംഗിള്‍സിലേക്ക് വരുമ്പോള്‍, തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് നവോമി ഒസാക്ക ലക്ഷ്യം വയ്ക്കുന്നത്. ആദ്യ റൗണ്ടില്‍ അന്ന കരോലിനയ്‌ക്കെതിരെ ജയിച്ചെത്തിയാല്‍, ലോക ഒന്നാം നമ്പര്‍ താരത്തിന് മുന്നില്‍ പിന്നെയുള്ളത് 2017ലെ ഫ്രഞ്ച് ചാമ്പ്യന്‍ ജെലെന ഒസ്തപെന്‍കോയാണ്. ജെലെന അല്ലെങ്കില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്‌റ്റോറിയ അസ്‌റെന്‍ക. ക്വാര്‍ട്ടറില്‍ സെറിനയായിരിക്കാം ഒസാക്കയ്ക്ക്് വെല്ലുവിളിയായെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com