48,000 ടിക്കറ്റ്, വിറ്റുപോയത് 10 മിനിറ്റില്‍; ഫെഡറര്‍-നദാല്‍ പോര് പുതിയ റെക്കോര്‍ഡ് തീര്‍ക്കും

കേപ്ഡൗണ്‍ പ്രദര്‍ശന മത്സരത്തിനുള്ള ടിക്കറ്റുകളാണ് ചൂടപ്പം പോലെ വിറ്റുപോയത്
48,000 ടിക്കറ്റ്, വിറ്റുപോയത് 10 മിനിറ്റില്‍; ഫെഡറര്‍-നദാല്‍ പോര് പുതിയ റെക്കോര്‍ഡ് തീര്‍ക്കും

ജോഹന്നാസ്ബര്‍ഗ്‌: ടെന്നീസ് കോര്‍ട്ടിലെ ആവേശത്തിന് അതിരുണ്ടാവില്ല ഫെഡററും നദാലും നേര്‍ക്കു നേര്‍ വന്നാല്‍. അങ്ങനെ, ഇരുവരും നേര്‍ക്കുനേര്‍ വരുന്നൊരു മത്സരത്തിന്റെ ടിക്കറ്റ് പത്ത് മിനിറ്റ് മാത്രം കൊണ്ട് വിറ്റ് തീര്‍ന്നിരിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് വരുന്നത്. 

കേപ്ഡൗണ്‍ പ്രദര്‍ശന മത്സരത്തിനുള്ള ടിക്കറ്റുകളാണ് ചൂടപ്പം പോലെ വിറ്റുപോയത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന പോരിനായുള്ള 48000 ടിക്കറ്റുകളാണ് മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമായത്. 2010 ഫിഫ ലോകകപ്പിന് വേണ്ടി തയ്യാറാക്കിയ കേപ്ടൗണ്‍ സ്റ്റേഡിയത്തിലാണ് 2020ല്‍ ഫെഡററും നദാലും കൊമ്പുകോര്‍ക്കാന്‍ എത്തുക. 

ഏറ്റവും കൂടുതല്‍ കാണികള്‍ ഗ്യാലറിയിലെത്തിയ ടെന്നീസ് മത്സരം എന്നതിന്റെ റെക്കോര്‍ഡും കേപ്ഡൗണ്‍ മാറ്റിമറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2010 ബ്രസല്‍സില്‍ സെറീന വില്യംസും, കിം ക്ലിജസ്റ്ററും ഏറ്റുമുട്ടിയത് ഗ്യാലറിയിരുന്ന് കണ്ടത് 35,681 പേരാണ്. ഈ റെക്കോര്‍ഡ് അടുത്ത വര്‍ഷം കടപുഴകും. 

ടിക്കറ്റ് ലഭിക്കാത്തവര്‍ക്കായി കേപ്ഡൗണില്‍ പ്രത്യേക സ്റ്റാന്‍ഡ് ഒരുക്കുമെന്നും സംഘാടകര്‍ പറയുന്നു. ഫെബ്രുവരി ഏഴിനാണ് ലോക രണ്ടാം നമ്പര്‍ താരവും, സ്വിസ് ഇതിഹാസവും തമ്മിലുള്ള പോര്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com