'യുവിക്ക്‌ സ്‌ട്രൈക്ക്‌ കൊടുക്ക്‌, ബാല്‍ക്കണിയില്‍ നിന്ന്‌ ഗാംഗുലി അലറുന്നുണ്ടായി, ഞാന്‍ സിക്‌സ്‌ പറത്തി, ദാദ പിന്നെ മിണ്ടിയില്ല'

അഞ്ച്‌ വിക്കറ്റ്‌ നഷ്ടപ്പെട്ട്‌ ഇന്ത്യ പരുങ്ങുമ്പോഴായിരുന്നു കൈഫിന്‌ കൂട്ടായി യുവി ക്രീസിലേക്ക്‌ എത്തുന്നത്‌
'യുവിക്ക്‌ സ്‌ട്രൈക്ക്‌ കൊടുക്ക്‌, ബാല്‍ക്കണിയില്‍ നിന്ന്‌ ഗാംഗുലി അലറുന്നുണ്ടായി, ഞാന്‍ സിക്‌സ്‌ പറത്തി, ദാദ പിന്നെ മിണ്ടിയില്ല'



ഇന്ത്യന്‍ ക്രിക്കറ്റിലെ വഴിത്തിരിവായിരുന്നു നാറ്റ്‌ വെസ്റ്റ്‌ ട്രോഫി ഫൈനലിലെ ജയം. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലോകം എക്കാലവും ഓര്‍ത്തു വെക്കുന്ന ചെയ്‌സ്‌. ഈ വിജയത്തിലേക്ക്‌ എത്തുന്നതിന്‌ ഇടയില്‍ ക്രീസില്‍ സംഭവിച്ച രസകരമായ നിമിഷങ്ങളെ കുറിച്ച്‌ പറയുകയാണ്‌ മുഹമ്മദ്‌ കൈഫും, യുവരാജ്‌ സിങ്ങും.

അഞ്ച്‌ വിക്കറ്റ്‌ നഷ്ടപ്പെട്ട്‌ ഇന്ത്യ പരുങ്ങുമ്പോഴായിരുന്നു കൈഫിന്‌ കൂട്ടായി യുവി ക്രീസിലേക്ക്‌ എത്തുന്നത്‌. ആക്രമിച്ച്‌ കളിക്കുന്നതിന്റെ ഉത്തരവാദിത്വം അവിടെ ഏറ്റെടുത്തത്‌ യുവി ആയിരുന്നു. എന്നാല്‍ ഇതിന്‌ ഇടയില്‍ ഗാംഗുലിയുടെ നിര്‍ദേശം മറികടന്ന്‌ കൈഫ്‌ സിക്‌സ്‌ പറത്തിയതിനെ കുറിച്ചാണ്‌ ഇന്‍സ്റ്റാ ലൈവില്‍ ഇരുവരും പറഞ്ഞത്‌. ലൈവില്‍ അവരുടെ സംഭാഷണം വന്നത്‌ ഇങ്ങനെ,

കൈഫ്‌; ബാല്‍ക്കണിയില്‍ നിന്ന്‌ ദാദ ഉച്ചത്തില്‍ വിളിച്ച്‌ പറയുന്നത്‌ എനിക്ക്‌ കേള്‍ക്കാമായിരുന്നു, സിംഗിള്‍ എടുക്ക്‌, സ്‌ട്രൈക്ക്‌ യുവിക്ക്‌ കൊടുക്ക്‌ എന്നാണ്‌ ദാദ വിളിച്ചു കൂവിക്കൊണ്ടിരുന്നത്‌.

യുവി: എനിക്ക്‌ സ്‌ട്രൈക്ക്‌ തരാന്‍ പറഞ്ഞ്‌ ദാദ്‌ അവിടെ നിന്ന്‌ വിളിച്ചു കൂവി. എന്നിട്ട്‌ അടുത്ത ഡെലിവറിയില്‍ നീ എന്താണ്‌ ചെയ്‌തത്‌?

കൈഫ്‌; അടുത്ത പന്തില്‍ ഷോര്‍ട്ട്‌ ബോളാണ്‌ വന്നത്‌. ഷോര്‍ട്ട്‌ പിച്ച്‌ ഡെലിവറികളില്‍ പുള്‍ ഷോട്ട്‌ കളിക്കുന്നതില്‍ എനിക്ക്‌ മികവുണ്ടായിരുന്നു. ഞാന്‍ പുള്‍ ഷോട്ട്‌ കളിച്ചു, അത്‌ സിക്‌സ്‌ പോയി.

യുവി; സിക്‌സ്‌ പറത്തി കഴിഞ്ഞ്‌ എന്റെ അടുത്ത്‌ വന്ന്‌ എന്നെ ഇടിച്ച്‌ നീ എന്താണ്‌ പറഞ്ഞത്‌, നമ്മള്‍ രണ്ട്‌ പേരും കളിക്കാന്‍ വന്നതല്ലേ എന്ന്‌...ആ സമയം ദാദയും തിരിച്ചറിഞ്ഞു, കൈഫിനും സിക്‌സ്‌ പറത്താന്‍ കഴിയുമെന്ന്‌.

കൈഫ്‌: നമ്മള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ വെള്ളവുമായി ഡ്രസിങ്‌ റൂമില്‍ നിന്ന്‌ ആരെങ്കിലും വരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടാവും. ദാദയും നിര്‍ദേശങ്ങള്‍ നമുക്ക്‌ നല്‍കാന്‍. ഞാന്‍ ആ സിക്‌സ്‌ അടിച്ചതിന്‌ ശേഷം ആരും വന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com