സൂപ്പര്‍ കാര്‍ റേസര്‍ ഇന്ന് ലക്ഷങ്ങള്‍ വാരുന്ന പോണ്‍ സ്റ്റാര്‍, കായിക ലോകത്തെ ഞെട്ടിച്ച് കരിയര്‍ മാറ്റം

റെനി കരിയറൊന്ന് മാറ്റിപ്പിടിച്ചു...സൂപ്പര്‍ കാര്‍ റേസര്‍ എന്നതില്‍ നിന്ന് പോണ്‍ സ്റ്റാറായി മാറി ഞെട്ടിക്കുകയാണ് റെനി
സൂപ്പര്‍ കാര്‍ റേസര്‍ ഇന്ന് ലക്ഷങ്ങള്‍ വാരുന്ന പോണ്‍ സ്റ്റാര്‍, കായിക ലോകത്തെ ഞെട്ടിച്ച് കരിയര്‍ മാറ്റം

മെല്‍ബണ്‍: ബാതര്‍സ്റ്റില്‍ സൂപ്പര്‍ കാര്‍ റേസിന് ഇറങ്ങിയ വനിതാ സംഘത്തില്‍ റെനീ ഗാര്‍സിയുമുണ്ടായിരുന്നു, 2015ല്‍. എന്നാലിപ്പോള്‍ റെനി കരിയറൊന്ന് മാറ്റിപ്പിടിച്ചു...സൂപ്പര്‍ കാര്‍ റേസര്‍ എന്നതില്‍ നിന്ന് പോണ്‍ സ്റ്റാറായി മാറി ഞെട്ടിക്കുകയാണ് റെനി. 

കാറിന്റെ വേഗപ്പോരില്‍ നിന്നും പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലേക്കുള്ള
ബ്രിസ്‌ബെയ്ന്‍ സ്വദേശിയായ റെനിയുടെ ചുവടുമാറ്റം വാര്‍ത്തകളില്‍ നിറയുകയാണ്. 2017ല്‍ ട്രാക്കില്‍ മോശം പ്രകടനം വന്നതാണ് റെനിയെ കരിയര്‍ മാറ്റത്തിന് പ്രേരിപ്പിച്ചത്. മികച്ച പ്രകടനം നടത്താനാവാതെ വന്നതോടെ ടീമില്‍ നിന്ന് റെനിയെ മാറ്റി.

ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ റെനി തന്റെ നഗ്നചിത്രങ്ങള്‍ സബ്‌സ്‌ക്രിപ്ഷന്‍ ബേസ്ഡ് ആയ വെബ്‌സൈറ്റിന് നല്‍കി തുടങ്ങി. അതിലൂടെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാനും റെനിക്കായി.. ഇനിയൊരിക്കലും സര്‍ക്യൂട്ടിലേക്ക് മടങ്ങില്ലെന്നാണ് റെനി പറയുന്നത്. 

ഞാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. ആളുകളുടെ ആവശ്യം നിറവേറ്റും. അതിലൂടെ എനിക്ക് ഒരു വിടിന് വേണ്ട പണം ലഭിച്ചു. 30 വര്‍ഷമായ ലോണ്‍ എനിക്കുണ്ട്. അത് 12 മാസം കൊണ്ട് എനിക്ക് അടച്ച് തീര്‍ക്കാനാവും ഇപ്പോള്‍. ആറ് ദിവസത്തിനുള്ളല്‍ 19 ലക്ഷത്തോളം രൂപ എനിക്ക് സമ്പാദിക്കാന്‍ കഴിയുന്നു. പ്രതിമാസം 68 ലക്ഷം രൂപയ്ക്ക് അടുത്താണ് ഇപ്പോള്‍ റെനിയുടെ സമ്പാദ്യം. 

കാര്‍ റേസിങ്ങിലേക്ക് തിരികെ പോവാന്‍ എനിക്ക് താത്പര്യം ഇല്ല. അത് എന്റെ ഇടമല്ല. കാര്‍ റേസിങ് വിട്ട് മറ്റൊരു കരിയര്‍ തെരഞ്ഞെടുത്തതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം. മറ്റുള്ളവര്‍ എന്നെ കുറിച്ച് എന്തും പറഞ്ഞോട്ടേ, അതൊന്നും എനിക്ക് വിശയമല്ല. ഈ ജീവിതം ഞാന്‍ ആസ്വദിക്കുന്നുണ്ട്. 

അഡല്‍റ്റ് സബ്‌സ്‌ക്രിപ്ഷന്‍ വെബ്‌സൈറ്റായ ഒണ്‍ലിഫാന്‍സിന് വേണ്ടിയാണ് റെനി വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ നല്‍കുന്നത്. ടെയ്‌ലി ടെലിഗ്രാഫില്‍ റെനിയുടെ അഭിമുഖം വന്നതോടെ ആരാധകരില്‍ വലിയ വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ റെനിക്ക് ഇനി തിരികെ സര്‍ക്യൂട്ടിലേക്ക് എത്താനാവില്ലെന്നാണ് സൂപ്പര്‍കാര്‍സ് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com