ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് വിറ്റതിന് തെളിവ് എവിടെ? തെരഞ്ഞെടുപ്പ് അടുത്തോ? പരിഹാസവുമായി സംഗക്കാരയും ജയവര്‍ധനയും

'ഒത്തുകളി വ്യക്തമാക്കുന്ന രേഖയുണ്ടെങ്കില്‍ ഐസിസിക്കും ആന്റി കറപ്ഷന്‍ വിഭാഗത്തിനും സെക്യൂരിറ്റി യൂണിറ്റിനും മുന്‍പില്‍ അദ്ദേഹം അത് ഹാജരാക്കണം '
ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് വിറ്റതിന് തെളിവ് എവിടെ? തെരഞ്ഞെടുപ്പ് അടുത്തോ? പരിഹാസവുമായി സംഗക്കാരയും ജയവര്‍ധനയും

കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ഫൈനലില്‍ ഒത്തുകളി നടന്നു എന്ന ആരോപണം തള്ളി ലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാര. ലോകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നു എന്ന് തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ മഹിന്ദാനന്ദ അലുത്ഗമേജ കാണിക്കട്ടേയെന്ന് സംഗക്കാര പറഞ്ഞു. 

ഒത്തുകളി വ്യക്തമാക്കുന്ന രേഖയുണ്ടെങ്കില്‍ ഐസിസിക്കും ആന്റി കറപ്ഷന്‍ വിഭാഗത്തിനും സെക്യൂരിറ്റി യൂണിറ്റിനും മുന്‍പില്‍ അദ്ദേഹം അത് ഹാജരാക്കണം എന്ന് സംഗക്കാര പറഞ്ഞു. അതിലൂടെ അദ്ദേഹത്തിന്റെ ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനാവും, സംഗക്കാര ട്വിറ്ററില്‍ കുറിച്ചു. 

2019 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റുവെന്നാണ് അന്ന് ലങ്കന്‍ കായിക മന്ത്രിയായിരുന്ന മഹിന്ദാന ആരോപിച്ചത്. കളിക്കാരെ ഞാന്‍ ഇതുമായി ബന്ധപ്പെടുത്തില്ല. എന്നാല്‍ ഒരു വിഭാഗം ലങ്കയുടെ തോല്‍വിക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, ആരൊക്കെ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നുമാണ് മഹിന്ദാന പറഞ്ഞത്. 

മഹിന്ദാനന്ദയുടെ ആരോപണം തള്ളി മുന്‍ ലങ്കന്‍ താരം ജയവര്‍ധനേയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പായോ എന്നാണ് ജയവര്‍ധനെ ചോദിച്ചത്. സര്‍ക്കസ് ആരംഭിച്ചതായി തോന്നുന്നതായും, പേരും തെളിവും എവിടെയെന്നും ജയവര്‍ധനെ ചോദിക്കുന്നു. ശ്രീലങ്കന്‍ പൊളിറ്റിക്‌സ് എന്ന ടാഗോടെയാണ് ജയവര്‍ധനയുടെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com