‘ജഴ്സി വേണ്ട, സഹോദരിയെ മതി’; മറ്റരാസിയെ സിദാൻ അന്ന് തലകൊണ്ടിടിച്ച് നിലത്തിടാൻ കാരണം ഇതാണ് 

കുപ്രസിദ്ധമായ ആ ഇടിക്കു പിന്നിലെ സംഭവം വിവരിച്ചിരിക്കുകയാണ് മറ്റരാസി
‘ജഴ്സി വേണ്ട, സഹോദരിയെ മതി’; മറ്റരാസിയെ സിദാൻ അന്ന് തലകൊണ്ടിടിച്ച് നിലത്തിടാൻ കാരണം ഇതാണ് 

ർഷം 2006, ജർമനി ആതിഥ്യം വഹിച്ച ഫുട്ബോൾ ലോകകപ്പിന്റെ കിരീടപോരാട്ടം, ഫ്രാൻസും ഇറ്റലിയും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു ആ സംഭവം. കളിക്കിടെ സിനദീൻ സിദാനോട് ഇറ്റാലിയൻ താരം മാർക്കോ മറ്റരാസി എന്തോ പിറുപിറുത്തു. കുപിതനായ സിദാൻ മറ്റരാസിയെ തലകൊണ്ടിടിച്ച് നിലത്തിട്ടു. പിന്നാലെ റഫറി സിദാനെ ചുവപ്പുകാർഡ് കാട്ടി പുറത്താക്കി. സിദാന്റെ അഭാവത്തിൽ ഫ്രാൻസ് പരാജയം ഏറ്റുവാങ്ങി. ഗോൾഡൻ ബൂട്ട് ലഭിക്കാനുള്ള സാധ്യതപോലും സിദാൻ കൈവിട്ടു. കുപ്രസിദ്ധമായ ആ ഇടിക്കു പിന്നിലെ സംഭവം വിവരിച്ചിരിക്കുകയാണ് മറ്റരാസി ഇപ്പോൾ. 

സിദാന്റെ സഹോദരിയെക്കുറിച്ച് താൻ നടത്തിയ തീർത്തും മോശമായ ഒരു പരാമർശമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നാണ് മാറ്റരാസിയുടെ വെളിപ്പെടുത്തൽ. "അദ്ദേഹത്തിൽ നിന്ന് അങ്ങനെയൊരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മത്സരത്തിൽ ഞങ്ങൾക്കിടയിൽ കശപിശയുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. ഞാന്‍ എന്തിനും തയാറുമായിരുന്നു. പക്ഷേ, സംഭവിച്ച കാര്യങ്ങൾ എന്നെത്തന്നെ ആശ്ചര്യപ്പെടുത്തി. കാരണം, ഞങ്ങൾ രണ്ടുപേര്‍ക്കും ചുവപ്പുകാർഡ് ലഭിക്കേണ്ട ഒരു സംഭവമാണ് എന്റെ ഭാഗ്യം കൊണ്ട് സിദാന്റെ മാത്രം ചുവപ്പുകാർഡിൽ ഒതുങ്ങിയത്".

പ്രതിരോധ ശ്രമത്തിനിടയിൽ മറ്റരാസി സിദാന്റെ ജഴ്സിയിൽ പിടിച്ചു വലിച്ചിരുന്നു. ഇതു പലതവണ ആവർത്തിച്ചതോടെ സിദാൻ പ്രകോപിതനായി.  മത്സരശേഷം ആ ജഴ്സി തന്നെ നൽകിയേക്കാമെന്ന് മറ്റരാസിയോടു പറഞ്ഞു. എന്നാൽ ‘ജഴ്സി വേണ്ട, സഹോദരിയെ മതി’യെന്ന മറ്റരാസിയുടെ പരാമർശമാണ് സൂപ്പർതാരത്തിന്റെ നിയന്ത്രണം നഷ്ടമാക്കിയതെന്നാണ് പുതിയ വെളിപ്പെടുത്തൽ.

ലോകകപ്പ് ഫൈനലിനുശേഷം ഫുട്ബോളിൽനിന്ന് വിരമിച്ച സിദാൻ നിലവിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന്റെ പരിശീലകനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com