കോവിഡിനേക്കാള്‍ നീചമായിരുന്നു എന്റെ വാക്കുകള്‍, അത് ഹൃദയത്തില്‍ നിന്നും വന്നത്, മാപ്പ് പറഞ്ഞ് ക്രിസ് ഗെയില്‍

'അവര്‍ പരിചരിച്ച വിധത്തോടുള്ള പ്രതിഷേധത്തിലാണ് അത്തരം പരാമര്‍ശങ്ങള്‍ എന്നില്‍ നിന്നുണ്ടായത്. അതിലെല്ലാം ഞാന്‍ ഉറച്ച് നില്‍ക്കുന്നു'
കോവിഡിനേക്കാള്‍ നീചമായിരുന്നു എന്റെ വാക്കുകള്‍, അത് ഹൃദയത്തില്‍ നിന്നും വന്നത്, മാപ്പ് പറഞ്ഞ് ക്രിസ് ഗെയില്‍

മേഷ് സര്‍വനും ജമൈക്ക തല്ലവാസിനും എതിരായ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് വിന്‍ഡിസ് താരം ക്രിസ് ഗെയില്‍. ഇരുവര്‍ക്കുമെതിരായ തന്റെ പരാമര്‍ശങ്ങള്‍ കോവിഡിനേക്കാള്‍ മോശമാണെന്ന് ഗെയില്‍ പറഞ്ഞു. എന്നാല്‍ ജമൈക്ക ടീമില്‍ നിന്നും വിട്ട് വന്നപ്പോഴുള്ള ദേഷ്യത്തില്‍ പറഞ്ഞ കമന്റുകളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായും ഗെയില്‍ പറയുന്നുണ്ട്. 

എന്തുകൊണ്ട് ജമൈക്ക ടീം വിട്ടു എന്നത് ആരാധകര്‍ക്ക് മുന്‍പില്‍ വിശദീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ആ വീഡിയോകളുമായി ഞാന്‍ വന്നത്. സബീന പാര്‍ക്കിലെ എന്റെ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ കളിച്ച് സിപിഎല്‍ കരിയര്‍ അവസാനിപ്പിക്കണം എന്നത് എന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ എന്നെ അവര്‍ പരിചരിച്ച വിധത്തോടുള്ള പ്രതിഷേധത്തിലാണ് അത്തരം പരാമര്‍ശങ്ങള്‍ എന്നില്‍ നിന്നുണ്ടായത്. അതിലെല്ലാം ഞാന്‍ ഉറച്ച് നില്‍ക്കുന്നു. എന്റെ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളാണ് അത്...ഗെയില്‍ പറഞ്ഞു..

എന്നാല്‍ തന്റെ അത്തരം പരാമര്‍ശങ്ങള്‍ വിന്‍ഡിസ് ക്രിക്കറ്റിനും, സിപിഎല്ലിനും ഗുണം ചെയ്യുന്നതല്ലെന്ന് ഗെയില്‍ അംഗീകരിക്കുന്നു. സിപിഎല്ലിനെ അപമാനിക്കാന്‍ ഉദ്ധേശിച്ചിട്ടില്ലെന്നും, കരീബിയന്‍ ആരാധകര്‍ക്ക് മുന്‍പില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കളിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും ഗെയില്‍ പറഞ്ഞു. 

വിവാദ വീഡിയോയില്‍ ഒരുവേള വിന്‍ഡിസ് മുന്‍ മധ്യനിര ബാറ്റ്‌സ്മാനായ സര്‍വനെ ഗെയില്‍ പാമ്പ് എന്ന് വിശേഷിപ്പിച്ചിരുന്നു. സര്‍വനും ജമൈക്ക ടീമിനും എതിരായ പരാമര്‍ശങ്ങളില്‍ വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നടപടി എടുക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഗെയില്‍ ക്ഷമാപണം നടത്തിയ സാഹചര്യത്തില്‍ നടപടിയുണ്ടാവാന്‍ ഇടയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com