ചിത്രം: ബിസിസിഐ/ ട്വിറ്റർ
ചിത്രം: ബിസിസിഐ/ ട്വിറ്റർ

217 റൺസിന് ഓൾ ഔട്ട്, ഇന്ത്യയുടെ പ്രതീക്ഷ ഇനി ബോളർമാരിൽ 

അഞ്ചു വിക്കറ്റെടുത്ത കൈൽ ജാമിസനാണ് കിവീസ് നിരയിൽ തിളങ്ങിയത്

ലണ്ടൻ:  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 217 റൺസിന് ഓൾ ഔട്ടാക്കി ന്യൂസിലാൻഡ്. 22 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത കൈൽ ജാമിസനാണ് കിവീസ് നിരയിൽ തിളങ്ങിയത്.

49 റൺസെടുത്ത അജിൻക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 117 പന്തുകളിൽ അഞ്ചു ഫോറടങ്ങിയതാണ് രഹാനെയുടെ ഇന്നിങ്സ്. വിരാട് കോഹ്ലി 44റൺസും രവിചന്ദ്രൻ അശ്വിൻ 22റൺസും എടുത്തു. ഋഷഭ് പന്ത്, ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ. 

ഇന്ന് തുടക്കത്തിൽ തന്നെ ഇന്ത്യക്ക് വിരാട് കോഹ്‌ലിയെ നഷ്ടമായി. കോഹ്‌ലി 44 റൺസിൽ പുറത്തായപ്പോൾ പിന്നാലെയെത്തിയ ഋഷഭ് പന്ത് നാല് റൺസുമായി മടങ്ങി. ആറാമനായി രഹാനയും പുറത്തായി. ഒന്നാം ദിനം മഴയെടുത്തപ്പോൾ രണ്ടാം ദിനമായ ഇന്നലെയാണ് കളി ആരംഭിച്ചത്. ടോസ് നേടി ന്യൂസിലൻഡ് ബൗളിങ് തിരഞ്ഞെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com