ക്രിക്കറ്റ് ബാറ്റിന് പകരം സ്റ്റംപ് കയ്യിലെടുത്ത് അനായാസം ഷോട്ടുകൾ കൃത്യതയോടെ പായിക്കുന്ന കുരുന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ക്രിക്കറ്റ് വിദഗ്ധരുടേയും ആരാധകരുടേയും കയ്യടി നേടിയ ലിറ്റിൽ ബാറ്റ്സ്മാൻ കേരളത്തിൽ നിന്നാണ്.
ഇൻഡോറിൽ സ്റ്റംപും കയ്യിൽ പിടിച്ച് ഷോട്ടുകൾ പായിക്കുന്ന വീഡിയോ വൈറലായതോടെ ആരാണ് ഈ കുരുന്ന് എന്ന ചോദ്യവും പലരും ഉന്നയിച്ചിരുന്നു. തൃശൂരിൽ നിന്നുള്ള ഒൻപത് വയസുകാരൻ വിഘ്നജ് പ്രജിത് ആണ് ഈ കുട്ടി എന്നാണ് ലിങ്ക്ഡനിൽ രാജു ദേവേന്ദ്രൻ എന്ന ക്രിക്കറ്റ് ആരാധകൻ കുറിച്ചത്.
2019ൽ ഐപിഎൽ കണ്ടതോടെയാണ് വിഘ്നജ് ക്രിക്കറ്റ് ആരാധകനാവുന്നതും പരിശീലനം ആരംഭിക്കുന്നതും. അന്ന് മുതൽ രാവിലെ മൂന്ന് മണിക്കൂർ വിഘ്നജ് പരിശീലനം നടത്തുന്നു. വിഘ്നജിന്റെ പിതാവും ലെഗ് സ്പിന്നറാണ്. തന്റെ മകന് വേണ്ടി പരിശീലകനെ തേടുകയാണ് അദ്ദേഹം ഇപ്പോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ