കോപ്പൻഹേഗൻ: ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ പോരാട്ടത്തിൽ നിന്ന് ഇന്ത്യയുടെ ഒളിംപിക് മെഡൽ ജേതാവ് പിവി സിന്ധു പുറത്ത്. ക്വാർട്ടറിലാണ് സിന്ധുവിന്റെ തോൽവി. കൊറിയയുടെ ആൻ സെയങ്ങിനോടാണ് ക്വാർട്ടറിൽ സിന്ധു തോൽവി വഴങ്ങിയത്.
36 മിനിറ്റിനുള്ളിൽ തോൽവി വഴങ്ങി
ടോക്യോ ഒളിംപിക്‌സിലെ വെങ്കല മെഡൽ നേട്ടത്തിനു ശേഷം സിന്ധു പങ്കെടുത്ത ആദ്യ ടൂർണമെന്റായിരുന്നു ഇത്. അവസാന എട്ടിലെ പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോറ്റത്. സ്‌കോർ: 11-21, 12-21. 36 മിനിറ്റുകൾക്കുള്ളിൽ തന്നെ സിന്ധു തോൽവി സമ്മതിക്കുകയായിരുന്നു.
നേരത്തെ കടുത്ത പോരാട്ടം അതിജീവിച്ചാണ് സിന്ധു പ്രീ ക്വാർട്ടർ പോരാട്ടം വിജയിച്ചത്. കടുത്ത പോരാട്ടത്തിനൊടുവിൽ തായ്‌ലൻഡിന്റെ ബുസാനൻ ഒങ്ബാംറങ്ഫാനെ കീഴടക്കിയാണ് സിന്ധു ക്വാർട്ടറിലേക്ക് മുന്നേറിയത്. ക്വാർട്ടറിൽ മികവ് പുലർത്താൻ ഇന്ത്യൻ താരത്തിന് സാധിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ