ജോകോവിച്ചിന് കലണ്ടര്‍ സ്ലാം നഷ്ടം ; മെദ് വദേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന സ്വപ്‌നത്തിന് ജോകാവിച്ച്  ഇനിയും കാത്തിരിക്കണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസ് കിരീടം റഷ്യയുടെ ഡാനില്‍  മെദ് വദേവിന്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിനെയാണ് മെദ് വദേവ് തകര്‍ത്തത്. മെദ് വദേവിന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്. 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മെദ് വദേവ് ചരിത്രം കുറിച്ചത്.

21 വര്‍ഷത്തിന് ശേഷം ആദ്യമായാണ് റഷ്യന്‍ താരം യു എസ് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. തോല്‍വിയോടെ കലണ്ടര്‍ സ്ലാം എന്ന നേട്ടം ജോകോവിച്ച് നഷ്ടമായി. ഒരു വര്‍ഷം എല്ലാ ഗ്രാന്‍ഡ് സ്ലാം കിരീടവും നേടുന്നതാണ് കലണ്ടര്‍ സ്ലാം. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന സ്വപ്‌നത്തിനും ജോകാവിച്ച്  ഇനിയും കാത്തിരിക്കണം.

മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച മെദ് വദേവ് ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നല്‍കിയില്ല. 2019 യുഎസ് ഓപ്പണ്‍ ഫൈനലില്‍ റഫാല്‍ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവില്‍ കൈവിട്ട കിരീടം മെദ് വദേവ്  ഇത്തവണ അനായാസം സ്വന്തമാക്കുകയായിരുന്നു.

യു.എസ്. ഓപ്പണ്‍ ടെന്നീസ് ഫൈനലിന് ഇറങ്ങുമ്പോള്‍ കരിയറിലെ ഉന്നതമായ രണ്ട് നേട്ടങ്ങളായിരുന്നു ജോക്കോവിച്ചിനെ കാത്തിരുന്നത്. കിരീടം നേടിയിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാകാനും കലണ്ടര്‍ സ്ലാം നേടാനും സെര്‍ബ് താരത്തിനാകുമായിരുന്നു. ആ സ്വപ്‌നമാണ് മെദ് വദേവിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com