തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത, ടോക്യോയില്‍ വെങ്കല മെഡല്‍ നേടി ചരിത്രമെഴുതിയിരിക്കുകയാണ് ബാഡ്മിന്റൺ താരം പി വി സിന്ധു. ഇപ്പോഴിതാ ഒളിമ്പിക്‌സിനു മുമ്പ് സിന്ധുവിന് നല്‍കിയ ഓഫര്‍ നിറവേറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും ഒന്നിച്ച് ഐസ്‌ക്രീം കഴിച്ചു.
ഒളിമ്പിക്‌സിനു മുമ്പ് സിന്ധുവിനോട് മോദി താരത്തിന്റെ ഡയറ്റിനെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐസ്‌ക്രീം ഒഴിവാക്കേണ്ടി വരുന്നതിനെ കുറിച്ച് സിന്ധു പറഞ്ഞു. മെഡലുമായി തിരിച്ചെത്തിയാല്‍ സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിക്കാമെന്നാണ് അന്ന് മോദി കൊടുത്ത വാക്ക്. പറഞ്ഞതുപോലെ സിന്ധു മെഡലുമായി മടങ്ങിയെത്തി. അഞ്ച് വര്‍ഷം മുമ്പ് റിയോ ഒളിംപിക്‌സില്‍ നേടിയ വെള്ളിക്കൊപ്പം ഇക്കുറി ഒരു വെങ്കല മെഡല്‍ കൂടി താരം ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ