സതാംപ്ടൺ: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി അജാക്സ് പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി.
കോളിൻ ഗ്രാൻഡ്ഹോം, വിൽ യങ്, ടോം ബ്ലണ്ടൽ, എന്നിവരും ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ജേക്കബ് ഡഫി,ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാന്ത്നർ എന്നിവരെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ഒഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നാല് വിക്കറ്റ് വീഴ്ത്തിയ അജാക്സ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടീമിന് മുതൽക്കൂട്ടാവുമെന്ന് കിവീസ് മുഖ്യ പരിശീലകൻ ഗാരി സ്റ്റെഡ് പറഞ്ഞു.
നായകൻ വില്യംസണിനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബിജെ വാൾട്ടിങ്ങിനും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആവുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിവീസ് പരിശീലകൻ പറഞ്ഞു. പരിക്കിനെ തുടർന്ന് ഇരുവരും ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് കളിച്ചിരുന്നില്ല. പേസർമാരായ വാഗ്നർ, ട്രെന്റ് ബോൾട്ട്, തിം സൗത്തി, ജാമിസൻ എന്നിവർക്കൊപ്പം ഇംഗ്ലണ്ടിനെതിരെ മികവ് കാണിച്ച മാറ്ര് ഹെന്റിയും ഫൈനലിനുള്ള കിവീസ് സംഘത്തിൽ ഇടം നേടി.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ന്യൂസിലാൻഡ് ടീം; കെയ്ൻ വില്യംസൺ(ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ(വിക്കറ്റ് കീപ്പർ), ട്രെന്റ് ബോൾട്ട്, ഡെവോൺ കോൺവേ, ഗ്രാൻഡ്ഹോം, മാറ്റ് ഹെന്റി, കെയ്ൽ ജാമിസൺ, ടോം ലാതം, ഹെന്റി നിക്കോൾസ്, അജാക്സ് പട്ടേൽ, തിം സൗത്തി, റോസ് ടെയ്ലർ, വാഗ്നർ, ബിജെ വാൾട്ടിങ്, വിൽ യങ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ