സുനില്‍ ഛേത്രിക്ക് കയ്യടിച്ച് പ്രീമിയര്‍ ലീഗ് വമ്പനും; പുഷ്‌കാസിനൊപ്പം എത്തിയതില്‍ ടോട്ടനത്തിന്റെ അഭിനന്ദനം

ഗോള്‍വേട്ടയില്‍ ഹംഗറിയുടെ ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസിനൊപ്പം എത്തിയതിനാണ് ഛേത്രിക്ക് ടോട്ടന്നത്തിന്റെ അഭിനന്ദനം
സുനില്‍ ഛേത്രി, ഹാരി കെയ്ന്‍, സണ്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
സുനില്‍ ഛേത്രി, ഹാരി കെയ്ന്‍, സണ്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

ലണ്ടന്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ അഭിനന്ദിച്ച് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം. രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ ഹംഗറിയുടെ ഇതിഹാസ താരം പുഷ്‌കാസിനൊപ്പം എത്തിയതിനാണ് ഛേത്രിക്ക് ടോട്ടന്നത്തിന്റെ അഭിനന്ദനം. 

ഇതിഹാസംം പുഷ്‌കാസിന്റെ 84 ഗോളുകള്‍ എന്നതിനൊപ്പം എത്തിയതിന് ഇന്ത്യയുടെ സുനില്‍ ഛേത്രിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ടോട്ടനം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. എഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിന് എതിരെ വല കുലുക്കിയതോടെ ഛേത്രിയുടെ ഇന്ത്യക്കായുള്ള ഗോള്‍ നേട്ടം 84ല്‍ എത്തിയത്. ഇതോടെ രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ വേട്ടയില്‍ ഛേത്രി അഞ്ചാം സ്ഥാനത്തെത്തി. 

നിലവില്‍ കളി തുടരുന്ന താരങ്ങളില്‍ ക്രിസ്റ്റ്യാനോയും മെസിയും മാത്രമാണ് ഗോള്‍വേട്ടയില്‍ ഛേത്രിക്ക് മുന്‍പിലുള്ളത്. 117 ഗോളുമായാണ് ക്രിസ്റ്റിയാനോ ഒന്നാമത് നില്‍ക്കുന്നത്. മെസി അര്‍ജന്റീനക്കായി വല കുലുക്കിയത് 86 തവണയും. 109 ഗോളുമായി ഇറാന്റെ അലി ദേയിയും 89 ഗോളുമായി മലേഷ്യയുടെ മോക്താര്‍ ദഹരിയുമാണ് മെസിക്കും ഛേത്രിക്കും മുന്‍പില്‍ ഇനിയുള്ളത്. 

നേട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഇതിലൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് ഛേത്രി പ്രതികരിച്ചത്. വ്യക്തിഗത റെക്കോര്‍ഡുകളില്‍ ഞാന്‍ ശ്രദ്ധിക്കുന്നില്ല. എന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോള്‍ അത് ആസ്വദിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് എന്നും ഛേത്രി പറഞ്ഞു. 

എഎഫ്‌സി ഏഷ്യന്‍ കപ്പിലേക്ക് തുടരെ രണ്ട് തവണ ഇന്ത്യ യോഗ്യത നേടുന്നത് ആദ്യമായാണ്. എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കാന്‍ പോകുന്നത് ഇത് അഞ്ചാമത്തെ തവണയും. 24 ടീമുകളാണ് 2023ലെ ഏഷ്യന്‍ കപ്പില്‍ ഉണ്ടാവുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com