ബുദാപെസ്റ്റ്: വനിതകളുടെ 400 മീറ്റർ നീന്തലിൽ വീണ്ടും ലോകചാമ്പ്യനായി അമേരിക്കയുടെ കാത്തി ലെഡേക്കി. ഹംഗറിയിൽ ശനിയാഴ്ച നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിലാണ് ലെഡേക്കി ചാമ്പ്യൻപട്ടം തിരിച്ചുപിടിച്ചത്. മൂന്നുമിനിറ്റ് 58.15 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം നേട്ടെ സ്വന്തമാക്കിയത്. ലോകചാമ്പ്യൻഷിപ്പിൽ കാത്തിയുടെ 16-ാം സ്വർണമാണിത്.
ചാമ്പ്യൻഷിപ്പിൽ കാനഡയുടെ സമ്മർ മക്ലന്റോഷ് വെള്ളിയും അമേരിക്കയുടെ ലിയ സ്മിത്ത് വെങ്കലവും നേടി.
2019 ലോകചാമ്പ്യൻഷിപ്പിലും പിന്നീട് ഒളിമ്പിക്‌സിലും ലെഡേക്കിക്ക് ഒന്നാമതെത്താനായിരുന്നില്ല. അടുത്തിടെ ഓസ്ട്രേലിയൻ യുവതാരം ലെഡേക്കിയുടെ റെക്കോഡ് തകർത്തിരുന്നു. മൂന്നുമിനിറ്റ് 56.40 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റെക്കോർട്ട് മറികടന്നത്. ടിറ്റ്മസ് ഹംഗറിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുണ്ടായിരുന്നില്ല.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ