'ഒരു പിതാവിനും ഇങ്ങനെ ഉണ്ടാവരുത്'; പോഗ്ബയുടെ വസതിയില്‍ മോഷണം; മക്കളുടെ സുരക്ഷയില്‍ ആശങ്കയെന്ന് താരം

അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി പോഗ്ബ കളിക്കുന്ന സമയമാണ് മോഷണം നടന്നത്
പോഗ്ബ/ഫയല്‍ ചിത്രം
പോഗ്ബ/ഫയല്‍ ചിത്രം

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബയുടെ വസതിയില്‍ മോഷണം. ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി പോഗ്ബ കളിക്കുന്ന സമയമാണ് മോഷണം നടന്നത്. 

പോഗ്ബയുടെ രണ്ട് മക്കള്‍ വീട്ടിലുണ്ടായിരുന്ന സമയമാണ് മോഷണം നടന്നത്. ഇതിനെ കുറിച്ച് താരം ട്വിറ്ററില്‍ പ്രതികരണവുമായി എത്തി. കുട്ടികള്‍ മുറിയില്‍ ഉറങ്ങുമ്പോഴായിരുന്നു മോഷണം എന്ന് പോഗ്ബ പറയുന്നു. 

അഞ്ച് മിനിറ്റില്‍ താഴെ സമയം മാത്രമാണ് മോഷ്ടാക്കള്‍ക്ക് ഞങ്ങളുടെ വീടിനുള്ളില്‍ നില്‍ക്കാനായത്. പക്ഷേ എല്ലാത്തിനേക്കാളും വിലമതിക്കുന്ന ഒന്ന് ഞങ്ങളില്‍ നിന്ന് തട്ടിയെടുക്കാന്‍ അവര്‍ക്കായി, ഞങ്ങളുടെ സുരക്ഷിതത്വ ബോധം...ട്വിറ്ററില്‍ പോഗ്ബ കുറിച്ചു. 

കഴിഞ്ഞ രാത്രിയിലെ മത്സരത്തിന്റെ അവസാന നിമിഷങ്ങളുടെ സമയത്താണ് മോഷണ ശ്രമം നടന്നത്. ആ സമയം ഞങ്ങള്‍ വീട്ടിലുണ്ടാവില്ല എന്ന് അവര്‍ക്ക് അറിയാം. കുട്ടികള്‍ സുരക്ഷിതരാണോ എന്ന് ഭയന്ന് ഞാനും ഭാര്യയും ഉടനെ തന്നെ വീട്ടിലേക്ക് പോയി. സ്വന്തം മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ പിതാവിന് സാധിക്കാതെ വരിക എന്നതിനേക്കാള്‍ മോശമായ അവസ്ഥ വേറെയില്ല. കഴിഞ്ഞ രാത്രി ഞാന്‍ അനുഭവിച്ചത് പോലെ മറ്റാര്‍ക്കുമുണ്ടാവരുത് എന്നും ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പോഗ്ബ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com