'ദൈവത്തിന്റെ തലമുടിയോ?' ക്രിസ്റ്റ്യാനോയുടെ അതിരുവിട്ട ആഘോഷത്തിന് പരിഹാസം 

ബ്രൂണോയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെ വലകുലുക്കിയത് താനാണെന്ന് ക്രിസ്റ്റിയാനോയും കണ്ടിരുന്നവരും കരുതി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: 54ാം മിനിറ്റിലാണ് കാത്തിരുന്ന ഗോളിലേക്ക് യുറുഗ്വേയ്ക്ക് എതിരെ പോര്‍ച്ചുഗല്‍ എത്തിയത്. വല കുലുങ്ങിയതിന് പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേട്ടം ആഘോഷമാക്കി. ബ്രൂണോയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെ വലകുലുക്കിയത് താനാണെന്ന് ക്രിസ്റ്റ്യാനോയും കണ്ടിരുന്നവരും കരുതി. എന്നാല്‍ ആ ഗോളില്‍ ക്രിസ്റ്റിയാനോയ്ക്ക് ഒരു പങ്കുമില്ല...

ഇടതുവിങ്ങില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ്  ബോക്‌സിനുള്ളിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് ഹെഡ്ഡ് ചെയ്ത് വലയ്ക്കകത്താക്കാന്‍ ക്രിസ്റ്റ്യാനോ ഉയര്‍ന്ന് ചാടി. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ ടച്ച് ഇല്ലാതെ തന്നെ പന്ത് വലയിലായി. പക്ഷേ തന്റെ ഗോള്‍ ആണ് അത് എന്ന നിലയില്‍ ക്രിസ്റ്റിയാനോ ആഘോഷിച്ചു. ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോയുടെ പേരിലായി എന്ന് വിശദീകരണവും ഈ സമയം വന്നു. 

എന്നാല്‍ പന്ത് ക്രിസ്റ്റ്യാനോയുടെ ഹെഡ്ഡറിലൂടെയല്ല വന്നത് എന്ന ഫിഫയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നു. തന്റെ ഗോള്‍ എന്ന് കരുതി ക്രിസ്റ്റിയാനോ നടത്തിയ ആഘോഷത്തെ കളിയാക്കിയാണ് ഇപ്പോള്‍ ആരാധകരെത്തുന്നത്. മറ്റൊരു താരത്തിന്റെ ഗോള്‍ സ്വന്തം പേരിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ഥനാണ് ക്രിസ്റ്റ്യാനോ എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com