റിയാദ്: ആളുമാറി ടിവി അവതാരകയെ ഫോണിൽ വിളിച്ച് പോർച്ചുഗൽ സൂപ്പർ സ്റ്റാറും അൽ നസർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. താരം താമസിക്കുന്ന ഹോട്ടലിൽ വച്ചാണ് ക്രിസ്റ്റ്യാനോ ടിവി അവതാരകയെ ഫോണിൽ വിളിച്ചത്. അറബ് മാധ്യമ പ്രവർത്തകയായ ഹലീമ ബോളണ്ടിനെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വിളിച്ചത്.
ഹോട്ടൽ മുറിയിലെ ഫോണിൽ നിന്നു തെറ്റായ നമ്പരിലേക്കാണ് വിളിച്ചതെന്നു ക്രിസ്റ്റ്യാനോയ്ക്ക് മനസിലാകുന്നുണ്ട്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നു. സംഭവം വൈറലായി മാറുകയും ചെയ്തു.
ഫോൺ എടുത്ത ശേഷം താനൊരു ടെലിവിഷൻ അവതാരകയാണെന്നു ഹലീമ പറയുന്നുണ്ട്. വലിയ തെറ്റാണ് ക്രിസ്റ്റ്യാനോ ചെയ്തതെന്നു അവർ തമാശയായും താരത്തിനു മറുപടി നൽകുന്നു.
ഒരു സുഹൃത്തിനെയാണ് താൻ വിളിക്കാൻ ശ്രമിച്ചതെന്നും ആളു മാറിയതാണെന്നും താരം പറയുന്നു. താൻ സുഹൃത്താണെന്നു ഹലീമ ക്രിസ്റ്റ്യാനോയ്ക്ക് മറുപടി നൽകുന്നു. മറ്റൊരു സുഹൃത്തിനൊപ്പം ക്രിസ്റ്റ്യാനോ താമസിക്കുന്ന ഹോട്ടലിൽ എത്തിയതാണെന്നും താനൊരു സെലിബ്രിറ്റിയാണെന്നും ഹലീമ പറഞ്ഞു.
തനിക്കു പറ്റിയ അബദ്ധത്തിനു പോർച്ചുഗൽ നായകൻ ക്ഷമ ചോദിക്കുന്നുണ്ട്. എന്നാൽ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ തെറ്റ് എന്നായിരുന്നു ഹലീമയുടെ മറുപടി.
2007ൽ മിസ് അറബ് ജേർണലിസ്റ്റ് പുരസ്കാരം നേടിയ ടിവി അവതാരകയാണ് ഹലീമ. കുവൈറ്റ് സ്വദേശിയാണ് അവർ. ഇൻസ്റ്റയിൽ 3.6 മില്ല്യൺ ആരാധകർ അവരെ പിന്തുടരുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ