ബംഗളൂരു: ലോകകപ്പിനു ശേഷം ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടപ്പോള്‍ സന്നദ്ധത അറിയിച്ച രാഹുല്‍ ദ്രാവിഡ് നിലവില്‍ കുടുംബത്തോടൊപ്പം സമയം ചെലവിടുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ടി20യില്‍ വിവിഎസ് ലക്ഷ്മണ്‍ ആണ്‍ ടീം ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. അതിനിടെ മകന്റെ ക്രിക്കറ്റ് പോരാട്ടം നേരിട്ട് കാണാന്‍ എത്തിയ ദ്രാവിഡിന്റേയും ഭാര്യ വിജേതയുടേയും ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കൂച്ച് ബെഹാര്‍ ട്രോഫി പോരാട്ടത്തില്‍ കര്‍ണാടകയ്ക്കായാണ് മകന്‍ സമിത് ദ്രാവിഡ് കളിക്കുന്നത്. അണ്ടര്‍ 16 പോരാട്ടത്തില്‍ ഓള്‍റൗണ്ടറായ സമിതിന്റെ കളി നേരിട്ട് കാണാനായാണ് ഇരുവരും സ്‌റ്റേഡിയത്തില്‍ എത്തിയത്. ഉത്തരാഖണ്ഡിനെതിരായ പോരാട്ടമാണ് ഇരുവരും കണ്ടത്.
മത്സരത്തില്‍ അഞ്ചോവര്‍ പന്തെറിഞ്ഞ സമിത് രണ്ട് മെയ്ഡനടക്കം 11 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. നേരത്തെ സമിത് ഹിമാചല്‍ പ്രദേശിനെതിരായ പോരാട്ടത്തില്‍ 84 പന്തില്‍ 55 റണ്‍സെടുത്തു തിളങ്ങിയിരുന്നു. ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ 155 പന്തില്‍ 51 റണ്‍സുടെത്തും താരം മികവ് പുലര്‍ത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ