17കാരിയെ ബലാത്സംഗം ചെയ്തു; കുറ്റക്കാരനെന്നു കോടതി; നേപ്പാള്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം സന്ദീപ് ലാമിച്ചനെ ജയിലിലേക്ക്

കേസിന്റെ വിചാരണ ഇന്ന് നടന്നിരുന്നു. പിന്നാലെയാണ് കോടതി വിധി പ്രഖ്യാപിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാഠ്മണ്ഡു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാള്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സന്ദീപ് ലാമിച്ചനെ കുറ്റക്കാരന്‍. 17കാരിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ താരം നേരത്തെ അറസ്റ്റിലായിരുന്നു. 23കാരനായ താരത്തിനു പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. 

കേസിന്റെ വിചാരണ ഇന്ന് നടന്നിരുന്നു. പിന്നാലെയാണ് കോടതി വിധി പ്രഖ്യാപിച്ചത്. കാഠ്മണ്ഡു ജില്ലാ കോടതിയില്‍ ജസ്റ്റിസ് ശിശിര്‍ രാജ് ധകലിന്റെ സിംഗിള്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

താരത്തിന്റെ ശിക്ഷ സംബന്ധിച്ചു വിധി പുറത്തു വന്നിട്ടില്ല. അടുത്ത ദിവസം കോടതി ചേര്‍ന്നു ശിക്ഷ വിധിക്കും. താരത്തിനു ജയില്‍ ശിക്ഷ കിട്ടുമെന്ന് ഉറപ്പായി. 

നേപ്പാളില്‍ നിന്നു ഉയര്‍ന്നു വന്ന ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്ററാണ് സന്ദീപ്. ഐപിഎല്ലില്‍ കളിച്ച ആദ്യ നേപ്പാള്‍ ക്രിക്കറ്റര്‍ കൂടിയാണ് സന്ദീപ്. താരത്തെ 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com