ഭുവനേശ്വർ: ഇൻർ കോണ്ടിന്റൽ കപ്പ് ഫുട്ബോൾ പോരാട്ടത്തിൽ തുടർച്ചയായി രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ ഫൈനലിനരികെ. വനൗതുവിനെതിരായ പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വിജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ടീമിനായി നിർണായക ഗോൾ നേടിയത്.
ആദ്യ മത്സരത്തിൽ ഇന്ത്യ മംഗോളിയക്കെതിരെ 2-0ത്തിന് വിജയിച്ചിരുന്നു. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ വ്യാഴാഴ്ച ഇന്ത്യ ലെബനാനെ നേരിടും.
റാങ്കിങിൽ ഏറെ പിന്നിലാണെങ്കിലും ഇന്ത്യയെ വിറപ്പിച്ചാണ് വനൗതു കീഴടങ്ങിയത്. കളിയുടെ മുക്കാൽ ഭാഗവും ഇന്ത്യയെ ഗോൾരഹിത സമനിലയിൽ കുരുക്കിയിടാൻ ടീമിന് സാധിച്ചു. ഒടുവിൽ 80ാം മിനിറ്റിലാണ് ഛേത്രിയുടെ വിജയ ഗോൾ.
ഇടതു വിങ്ങിൽ നിന്നു സുഭാശിഷ് ബോസ് നകിയ പാസ് സ്വീകരിച്ച ഛേത്രി പന്ത് നെഞ്ചിൽ നിയന്ത്രിച്ച് തകർപ്പൻ ഷോട്ടുതിർക്കുകയായിരുന്നു. ഇതോടെ രാജ്യാന്തര ഫുട്ബോളിലെ ഛേത്രിയുടെ ഗോൾ നേട്ടം 86ൽ എത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ