മുംബൈ: ഐപിഎല്ലില്‍ വളരെ മോശം ഫോമില്‍ ബാറ്റ് ചെയ്യുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. തുടരെ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഐപിഎല്ലിൽ 16ാം തവണയാണ് രോഹിത് സംപൂജ്യനായി മടങ്ങുന്നത്. താരത്തിന്റെ ഫോമിനെ വിമര്‍ശിച്ച് രംഗത്തെത്തയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസവുമായ കെ ശ്രീകാന്ത്.
'രോഹിത് ശര്‍മ സ്വന്തം പേര് നോ ഹിറ്റ് ശര്‍മ എന്നാക്കി മാറ്റണം. ഞാനാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെങ്കില്‍ രോഹിത് ശര്‍മയെ ഇലവനില്‍ ഉള്‍പ്പെടുത്തകയില്ല'- ശ്രീകാന്ത് പൊട്ടിത്തെറിച്ചു.
കഴിഞ്ഞ നാല് ഇന്നിങ്‌സുകളില്‍ താരം നേടിയ സ്‌കോറുക ള്‍ 2, 3, 0, 0 എന്നിങ്ങനെയായിരുന്നു. പിന്നാലെയാണ് ശ്രീകാന്ത് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്.
ഈ സീസണില്‍ പത്ത് ഇന്നിങ്‌സുകള്‍ കളിച്ച താരം അഞ്ച് ഇന്നിങ്‌സുകളില്‍ മാത്രമാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഒരു തവണ അര്‍ധ സെഞ്ച്വറി നേടി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 65 റണ്‍സ് കണ്ടെത്തിയതായിരുന്നു ഈ പ്രകടനം. ഒരു തവണ 44 റണ്‍സും നേടി.
2016ല്‍ 44.4 ആവറേജില്‍ 489 റണ്‍സ് അടിച്ചെടുത്തതാണ് ഐപിഎല്ലിലെ രോഹിതിന്റെ മികച്ച സീസണ്‍. പിന്നീടൊരു സീസണിലും താരത്തിന് സ്‌ട്രൈക്ക് റേറ്റ് 120ന് മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം ഓപ്പണിങില്‍ നിന്നു മാറി വണ്‍ഡൗയാണ് കളിക്കാനെത്തിയത്. എന്നിട്ടും ബാറ്റിങില്‍ പരാജയപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ