കുവൈറ്റ് സിറ്റി: സുപ്രധാന താരങ്ങളുടെ അഭാവത്തിലും ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വിജയ തുടക്കമിട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. കരുത്തരായ കുവൈറ്റിനെ അവരുടെ നാട്ടില്‍ എത്തി വീഴ്ത്തിയാണ് സ്റ്റിമാചിന്റെ കുട്ടികളുടെ മിന്നും ജയം. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഇന്ത്യ വിജയിച്ചത്.
ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 76ാം മിനിറ്റിലാണ് ഇന്ത്യ വിജയ ഗോള്‍ നേടിയത്. മന്‍വിര്‍ സിങാണ് ഇന്ത്യയുടെ നിര്‍ണായക ഗോള്‍ വലയിലാക്കിയത്.
ഫോമിലുള്ള ലാല്ലിയന്‍സുല ചാംഗ്‌തെയ്ക്ക് പകരം മന്‍വിറിനെ ഇറക്കിയ സ്റ്റിമാചിന്റെ തന്ത്രം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ണായക ഗോള്‍ നേടി താരം തന്റെ മൂല്യം എന്തെന്നു തെളിയിച്ചു.
ഗ്രൂപ്പ് എയില്‍ ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് ഇന്ത്യക്കൊപ്പം ഉള്ളത്. ഈ മാസം 21നു ഇന്ത്യ കരുത്തരായ ഖത്തറുമായി യോഗ്യതാ പോരാട്ടത്തില്‍ ഏറ്റുമുട്ടും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ