ലോകകപ്പ് അവസാന പോരാട്ടം; ക്വിന്റന്‍ ഡി കോക്ക് ഏകദിനത്തില്‍ നിന്നു വിരമിക്കുന്നു

2013 മുതല്‍ ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമിലെ അവിഭാജ്യ ഘടകമാണ് താരം. രാജ്യത്തിനായി 140 ഏകദിന മത്സരങ്ങളാണ് ഇതുവരെ താരം കളിച്ചത്
ക്വിന്റന്‍ ഡി കോക്ക്/ ട്വിറ്റർ
ക്വിന്റന്‍ ഡി കോക്ക്/ ട്വിറ്റർ

ജൊഹന്നാസ്ബര്‍ഗ്: മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ഓപ്പണര്‍മാരില്‍ ഒരാളും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ക്വിന്റന്‍ ഡി കോക്ക് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ലോകകപ്പിനു ശേഷം ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സിയില്‍ ഏകദിനം കളിക്കില്ലെന്നു താരം വ്യക്തമാക്കി. ടി20യില്‍ തുടര്‍ന്നും കളിക്കും. 

2013 മുതല്‍ ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമിലെ അവിഭാജ്യ ഘടകമാണ് താരം. രാജ്യത്തിനായി 140 ഏകദിന മത്സരങ്ങളാണ് ഇതുവരെ താരം കളിച്ചത്. 44.85 ആണ് ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 96.08. 

17 സെഞ്ച്വറികളും 29 അര്‍ധ സെഞ്ച്വറികളും നേടി. 5966 റണ്‍സാണ് സമ്പാദ്യം. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെ സഞ്ചൂറിയനില്‍ നേടിയ 178 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും മികച്ച റെക്കോര്‍ഡാണ് താരത്തിനുള്ളത്. 183 ക്യാച്ചുകളും 14 സ്റ്റംപിങുകളും ഡി കോക്കിന്റെ പേരിലുണ്ട്. 

30കാരനായ താരം മൂന്നാം ഏകദിന ലോകകപ്പിനാണ് ഇറങ്ങാന്‍ ഒരുങ്ങുന്നത്. 17 ലോകകപ്പ് മത്സരങ്ങള്‍ ഇതുവരെ കളിച്ചു. 450 റണ്‍സ് നേടി. ആവറേജ് 30. 

എട്ട് ഏകദിന മത്സരങ്ങളില്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചിട്ടുണ്ട്. നാല് വിജയങ്ങളും മൂന്ന് തോല്‍വിയുമാണ് ഫലം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com