റിയോ ഡി ജനീറോ: ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ എന്ന ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ് തകർത്ത് നെയ്മര്‍. അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരമായി മാറിയിരിക്കുകയാണ് നെയ്മർ. ഇന്നലെ നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ നെയ്മര്‍ രണ്ട് ഗോളുകള്‍ നേടിയാണ് റെക്കോർഡ് തിരുത്തിയത്.
ദേശീയ ടീമിനായി പെലെ 77 ഗോളുകള്‍ നേടിയിരുന്നു. ഇന്നലത്തെ ഗോൾ നേട്ടത്തോടെ നെയമർ 79തവണ പന്ത് വലയിലെത്തിച്ചു. 99 മത്സരങ്ങളില്‍ നിന്നാണ് പെലെ 77 ഗോളുകള്‍ നേടിയതെങ്കില്‍ നെയ്മര്‍ തന്റെ 124-ാം മത്സരത്തിലാണ് 79 ഗോളുകളുമായി ഒന്നാമനായത്. ബ്രസീലിന് വേണ്ടി 98 മത്സരത്തില്‍ 62 ഗോളുകള്‍ നേടിയ റോണാള്‍ഡോയാണ് ഗോള്‍ നേട്ടത്തില്‍ മൂന്നാമത്.
ബൊളീവിയക്കെതിരെ 61-ാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ നെയ്മറുടെ ഗോളുകളുടെ എണ്ണം 78 ആയി ഉയര്‍ന്നു. ഇന്‍ജുറി ടൈമിലും ഗോളടിച്ചതോടെ താരത്തിന്റെ അക്കൗണ്ടില്‍ നിലവില്‍ 79 ഗോളുകളുണ്ട്. 55 ഗോളുകള്‍ നേടിയ റൊമാരിയോ, 48 ഗോളുകള്‍ അടിച്ച സികോ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ