ധ്രുവ് ജുറേലിന്റെ 90 റണ്‍സ്, കോട്ട കെട്ടി വാലറ്റം; ഇംഗ്ലണ്ടിന്റെ ലീഡ് 46ല്‍ ഒതുക്കി

ഇന്ത്യ 307ല്‍ പുറത്ത്
ധ്രുവ് ജുറേലിന്‍റെ ബാറ്റിങ്
ധ്രുവ് ജുറേലിന്‍റെ ബാറ്റിങ്ട്വിറ്റര്‍

റാഞ്ചി: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 307 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനു 46 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 353 റണ്‍സെടുത്തു. ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശ്ശീല വീണതിനു പിന്നാലെ താരങ്ങള്‍ ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിനു കന്നി സെഞ്ച്വറി നഷ്ടമായത് ഇന്ത്യക്ക് മറ്റൊരു നിരാശയായി. താരത്തിന്റെ അസാമാന്യ മികവാണ് ഇംഗ്ലണ്ടിന്റെ ലീഡ് ഈ നിലയ്ക്ക് കുറച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജുറേല്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി.

149 പന്തുകള്‍ നേരിച്ച് ആറ് ഫോറും നാല് സിക്‌സും സഹിതം ജുറേല്‍ 90 റണ്‍സെടുത്തു. താരത്തിന്റെ കന്നി അര്‍ധ സെഞ്ച്വറി.

കുല്‍ദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ പിന്തണയിലാണ് ജുറേല്‍ പോരാട്ടം നയിച്ചത്. സ്‌കോര്‍ 307ല്‍ എത്തിയപ്പോള്‍ ടോം ഹാര്‍ട്‌ലിയാണ് ജുറേലിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇന്ത്യന്‍ ഇന്നിങ്‌സിനു വിരാമമിട്ടത്.

കന്നി ടെസ്റ്റ് കളിക്കുന്ന ആകാശ് ഒരു സിക്‌സടക്കം 29 പന്തില്‍ 9 റണ്‍സെടുത്തു പുറത്തായി. താരത്തെ മടക്കി യുവ താരം ഷൊയ്ബ് ബഷീര്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ തുടങ്ങിയത്. ധ്രുവ് ജുറേലിനൊപ്പം കുല്‍ദീപ് യാദവായിരുന്നു ഇന്നലെ ക്രീസില്‍. സഖ്യം ഇന്നും നിര്‍ണായക ചെറുത്തു നില്‍പ്പ് നടത്തിയാണ് ഇന്ത്യയെ കൂട്ട തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്.

കുല്‍ദീപ് 131 പന്തുകള്‍ ചെറുത്ത് 28 റണ്‍സെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സനാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്. ഇരുവരും ചേര്‍ന്നു നിര്‍ണായകമായ 76 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

തുടക്കത്തില്‍ യശസ്വി ജയ്സ്വാള്‍ (73) ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ശുഭ്മാന്‍ ഗില്‍ (38), രജത് പടിദാര്‍ (17), രവീന്ദ്ര ജഡേജ (12), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), സര്‍ഫറാസ് ഖാന്‍ (14), ആര്‍ അശ്വിന്‍ (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഷൊയ്ബ് ബഷീര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ടോം ഹാര്‍ട്‍ലി മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റുകള്‍ പിഴുതു.

ധ്രുവ് ജുറേലിന്‍റെ ബാറ്റിങ്
മകന്റെ സ്വപ്നം, അമ്മയുടെ ത്യാ​ഗം; അവർ താണ്ടിയ വഴികൾ; ഇംഗ്ലണ്ട് ഞെട്ടിയ 3 വിക്കറ്റിലുണ്ട് എല്ലാം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com