'ഒരു കാര്യവും ഇല്ല, ലോക ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റിന്റെ അന്തകന്‍'

ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കാനാണ് ഇമ്മാതിരിയുള്ള ടൂര്‍ണമന്റ് ഉണ്ടാക്കിയത്. എന്നാല്‍ അത് കാര്യങ്ങളെ വഷളാക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടവുമായി ഓസ്ട്രേലിയ/ പിടിഐ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടവുമായി ഓസ്ട്രേലിയ/ പിടിഐ

ലണ്ടന്‍: ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനെതിരെ കടുത്ത ആരോപണവുമായി മുന്‍ ഇംഗ്ലണ്ട് ടെസ്റ്റ് ബാറ്റര്‍ മാര്‍ക്ക് ബുച്ചര്‍. ഡബ്ല്യുടിസി പോരാട്ടം ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് സൃഷ്ടിക്കുന്നതെന്നു ബുച്ചര്‍ ചൂണ്ടിക്കാട്ടുന്നു. 

'ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കാനാണ് ഇമ്മാതിരിയുള്ള ടൂര്‍ണമന്റ് ഉണ്ടാക്കിയത്. എന്നാല്‍ അത് കാര്യങ്ങളെ വഷളാക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. ഇത്തരം ടൂര്‍ണമെന്റുകള്‍ നടത്തുന്നതിനു പകരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതല്‍ കാണികളെ അടുപ്പിക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.' 

'ഉഭയകക്ഷി പരമ്പരകളെ പ്രോത്സാഹിപ്പിക്കണം. രണ്ട് രാജ്യങ്ങളിലേയും ആരാധകരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കണം.' 

'നിലവില്‍ ഉഭയകക്ഷി പരമ്പരകളില്‍ ചിലതിനു വലിയ പ്രാധാന്യം കിട്ടുന്നു. ചിലതിനു ഒട്ടും പരിഗണനയോ ശ്രദ്ധയോ ലഭിക്കുന്നില്ല. രണ്ട് തരത്തിലാണ് സമീപനം.' 

'ശ്രമങ്ങള്‍ പലതും നടക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം തെറ്റായ സ്ഥലങ്ങളിലാണ് പ്രതിഫലിക്കുന്നത്. എന്നോടു ചോദിച്ചാല്‍ സത്യത്തില്‍ ഇതൊരു കീഴടങ്ങലാണ്. സമ്പത്തുള്ള ബോര്‍ഡുകളും വരുമാനം കുറവുള്ള ബോര്‍ഡുകളും താരങ്ങളോടു കാണിക്കുന്നത് വ്യത്യസ്ത സമീപനങ്ങളാണ്. ഇതിനെല്ലാം മാറ്റം വരുത്തണം. ടെസ്റ്റ് പോരാട്ടങ്ങളുടെ പ്രതിഫലം ഏകീകരിക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് ഇക്കാര്യത്തില്‍ വേണ്ടത്.' 

'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിലൂടെ ഐസിസി കീഴടങ്ങുന്ന മനോ ഗതിയിലാണ്. ചെറിയ ചെറിയ കാറപടകങ്ങളുടെ നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. എന്നാല്‍ വലിയ താമസമുണ്ടാകില്ല അതൊരു തീവ്ര പൊട്ടിത്തെറിയായി മാറാന്‍- ബുച്ചർ തുറന്നടിച്ചു.

ഈയടുത്താണ് ദക്ഷിണാഫ്രിക്ക രണ്ടാം നിര ടീമിനെ ടെസ്റ്റ് പരമ്പര കളിക്കാന്‍ ന്യൂസിലന്‍ഡിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. സൗത്ത് ആഫ്രിക്ക ടി20 പോരാട്ടത്തിനിടെയാണ് പരമ്പര. ഇതോടെ സീനിയര്‍ താരങ്ങളടക്കമുള്ളവരെല്ലാം പിന്‍മാറി. വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. മുന്‍ ഓസീസ് നായകന്‍ സ്റ്റീവോ അടക്കമുള്ളവരും ഈ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു. പിന്നാലെയാണ് ബുച്ചറും പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com